KeralaLatest NewsIndia

സാമ്പത്തിക പാക്കേജ് രാജ്യത്തെ രക്ഷിക്കില്ലെന്ന് തോമസ് ഐസക്

മോഡി സര്‍ക്കാരിന്റേത് മിനുക്ക് പണി ആണെന്നും കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് ഇത് രാജ്യത്തെ രക്ഷിക്കില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

കൊച്ചി; കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്ബ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ബോധ്യമായത്.മോഡി സര്‍ക്കാരിന്റേത് മിനുക്ക് പണി ആണെന്നും കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് ഇത് രാജ്യത്തെ രക്ഷിക്കില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

പാക്കേജിലെ പ്രഖ്യാപനങ്ങള്‍ പര്യാപ്തമല്ല. രാജ്യത്തെ ചെറുകിട വ്യവസായങ്ജള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഈ പാക്കേജ് പരിഹാരമാകില്ലെന്നും ഐസക് ആരോപിച്ചു. ധനമന്ത്രി വിശദീകരിച്ച പാക്കേജ് തീര്‍ത്തും നിരാശജനകമാണ്. ഇത്തരമൊരു സാമ്ബത്തിക പാക്കേജിലുടെ കേന്ദ്രം പറയുന്ന രീതിയില്‍ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കാനാകില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.സംരംഭകര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും ഐസക് ആവശ്യം ഉയര്‍തതി.ഇന്നു പ്രഖ്യാപിച്ച ഇനങ്ങള്‍ക്കെല്ലാംകൂടി കേന്ദ്ര ബജറ്റില്‍ നിന്നോ കേന്ദ്രം വായ്പയെടുത്തു നല്‍കേണ്ടി വരുന്ന തുക കൂട്ടിയാല്‍ 30000 കോടി രൂപ പോലും വരില്ല.

ബാക്കിയെല്ലാം ബാങ്കുകളുടെയും മറ്റും ചുമലിലാണ്.-തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങളെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ് ഇങ്ങനെ, 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്പ് അതിന്റെ ഉള്ളടക്കമൊന്ന് പരിശോധിക്കേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ് എന്നതാണ് ഇന്നത്തെ ധനമന്ത്രിയുടെ പാക്കേജ് പത്രസമ്മേളനം കഴിഞ്ഞപ്പോൾ ബോധ്യമായത്. ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കിൽ ഇത് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും.

കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം മെയ് ആറിന് എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ മറ്റു പല രാജ്യങ്ങളും പോലെ ഇന്ത്യ ദേശീയവരുമാനത്തിന്റെ പത്തു ശതമാനം പാക്കേജിന് നീക്കിവെയ്ക്കുന്നതിനെ കഠിനമായി എതിർത്തു. അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം പതിനഞ്ചു ശതമാനവും പതിമൂന്നു ശതമാനവുമെല്ലാം ഊതിവീർപ്പിച്ച കണക്കാണെന്നാണ് അദ്ദേഹം വാദിച്ചത്. പ്രധാനമന്ത്രിയുടെ പാക്കേജും ഇതുപോലൊന്നായിരിക്കാനാണ് സാധ്യത. ഇന്നു പ്രഖ്യാപിച്ച ഇനങ്ങൾക്കെല്ലാംകൂടി കേന്ദ്ര ബജറ്റിൽ നിന്നോ കേന്ദ്രം വായ്പയെടുത്തു നൽകേണ്ടി വരുന്ന തുക കൂട്ടിയാൽ 30000 കോടി രൂപ പോലും വരില്ല. ബാക്കിയെല്ലാം ബാങ്കുകളുടെയും മറ്റും ചുമലിലാണ്.

ചെറുകിട സംരംഭക മേഖലയ്ക്ക് സെക്യൂരിറ്റി ഇല്ലാതെ മൂന്നു ലക്ഷം കോടി അനുവദിച്ചതാണ് ഹൈലൈറ്റ്. ഇത് നല്ലതു തന്നെ. പക്ഷേ, ചെറുകിട മേഖല ഏതാണ്ട് ഏകകണ്ഠമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഒരു വർഷം മോറട്ടോറിയം നീട്ടണമെന്നും അക്കാലത്തെ പലിശ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നാണ്. മൂന്നു മാസം മോറട്ടോറിയം നീക്കിയെങ്കിലും പലിശയുടെ ഭാരം ചെറുകിടക്കാരുടെ മേൽ തുടരും. ബാങ്കുകൾ വായ്പ കൊടുക്കാൻ തയ്യാറാകുമോ എന്നുള്ളത് വേറൊരു പ്രശ്നം. കാരണം, കഴിഞ്ഞ ആഴ്ച എട്ടര ലക്ഷം കോടി രൂപയാണ് മൂന്നര ശതമാനം പലിശ വാങ്ങി റിസർവ് ബാങ്കിൽ ഈ ബാങ്കുകൾ നിക്ഷേപിച്ചത്. എത്ര പറഞ്ഞിട്ടും വായ്പ കൊടുക്കാൻ അവർക്കു മടിയാണ്. കൈയിൽ കാശായിട്ട് പണം മുഴുവൻ സൂക്ഷിക്കുക. അതല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക എന്നതാണ് അവരുടെ നയം.

ചെറുകിട സ്ഥാപനങ്ങൾക്ക് 20000 കോടി രൂപ സബോഡിനേറ്റ് ഡെബ്റ്റായി നൽകുന്നതിനും 50000 കോടി രൂപ ഓഹരി പങ്കാളിത്തത്തിനു വേണ്ടി നീക്കിവെച്ചതും സ്വാഗതാർഹമാണ്.

ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ അവരുടെ ഉൽപന്നങ്ങൾ വാങ്ങാൻ ആളുണ്ടാകണം. ജനങ്ങളുടെ കൈയിൽ പണമെത്തിച്ചുകൊണ്ടല്ലാതെ ഈ വാങ്ങൽക്കഴിവ് തകർച്ചയ്ക്ക് പരിഹാരമുണ്ടാകില്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയിൽ ഏതാണ്ട് പകുതി മാത്രമേ ബജറ്റിൽ നിന്നുള്ള പണമുള്ളൂ.

ബാങ്കേതര ധനകാര്യസ്ഥാപനങ്ങൾക്ക് മുപ്പതിനായിരം കോടി രൂപ ലഭ്യമാക്കുന്നുണ്ട്. 45000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ആയും നൽകുന്നുണ്ട്. അതൊക്കെ നല്ലതു തന്നെ. പക്ഷേ, അങ്ങനെയൊരു ചിന്ത സംസ്ഥാന സർക്കാരുകളോടില്ല. 90,000 കോടി രൂപ ഇലക്ട്രിസിറ്റി കമ്പനികൾക്ക് നൽകുന്ന വായ്പയുടെ ഗ്യാരണ്ടി നിൽക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമർശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജിൽ ഇല്ല എന്നത് പ്രതിഷേധാർഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button