KeralaLatest News

ധനകാര്യ മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്ന തോമസ് ഐസക്ക് കേരളത്തിന്‍റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്തു? ചോദ്യങ്ങളുമായി കെ എസ് രാധാകൃഷ്ണൻ

മദ്യത്തിന്‍റെ വില്പന നികുതി വര്‍ദ്ധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ തോമസ് ഐസക്കിന് കഴിഞ്ഞില്ല

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്ന തോമസ് ഐസക്ക് കേരളത്തിന്‍റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്രം കണക്കില്ലാതെ പണം തരണമെന്ന് പറയുന്ന തോമസ് ഐസക്കിന്റെ ധനകാര്യ മോഹം മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

മദ്യത്തിന്‍റെ വില്പന നികുതി വര്‍ദ്ധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ തോമസ് ഐസക്കിന് കഴിഞ്ഞില്ലെന്നും ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന്‍ പരിഹസിച്ചു.ആരാനും പണമുണ്ടാക്കിത്തരിക. താന്‍ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്.

പ്രവാസികള്‍ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവര്‍ഷം അയച്ചു നല്‍കിയിട്ട്, ആ പണം ഉപയോഗിച്ച്‌ കേരളത്തിന്‍റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണമെന്നും ദയവായി പ്രതിക്രിയാവാദം, അന്തര്‍ധാര തുടങ്ങിയ മറുഭാഷ പറയരുതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പോസ്റ്റ് കാണാം: ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു???

ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വർഗ്ഗസമരവും: 1859 മുതൽ 1980 വരെ ആലപ്പുഴയിലെ കയർ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പoനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്.

നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയർ വ്യവസായവും കേരളത്തിലെ വർഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകൾക്കെല്ലാം ഈ ഗതിയുള്ളതു കൊണ്ടാകാം കേരളത്തിൻ്റെ ഖജനാവും ഊർദ്ധശ്വാസം വലിച്ചു കിടക്കുന്നത്.

അദ്ദേഹം അഞ്ചു വർഷം ആസൂത്രണ ബോർഡ് അംഗമായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വർഷം തികയ്ക്കാൻ പോകുന്നു. ഈ കാലയളവിനുള്ളിൽ കേരളത്തിൻ്റെ ധനകാര്യശേഷി വർദ്ധിപ്പിക്കാൻ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം.

മദ്യത്തിൻ്റെ വില്പന നികുതി വർദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.

ഇപ്പോൾ അദ്ദേഹം പറയുന്നത് കേന്ദ്രം കണക്കില്ലാതെ പണം തരണം, താൻ ചെലവാക്കാമെന്നാണ്. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിൻ്റെ ധനകാര്യ മോഹം. റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക; കേന്ദ്രം കണക്കില്ലാതെ തനിക്ക് തരിക; താൻ അത് കണക്കിൽ പെടാതെ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ആരാനും പണമുണ്ടാക്കിത്തരിക. താൻ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികൾ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവർഷം അയച്ചു നൽകിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിൻ്റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണം? ദയവായി പ്രതിക്രിയാവാദം, അന്തർധാര തുടങ്ങിയ മറുഭാഷ പറയരുത്.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button