Latest NewsIndia

പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

പരിക്കേറ്റ പിതാവിനെയും പുറകിലിരുത്തി ജ്യോതി കുമാരി എന്ന കുട്ടിയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു ഷിര്‍ഹുള്ളി ഗ്രാമത്തിലെത്തിയത്.

പാറ്റ്ന: പരിക്കേറ്റ പിതാവിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1300 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ 15കാരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹീറോ. പരിക്കേറ്റ തന്റെ പിതാവിനെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരികെ നാട്ടില്‍ എത്തിക്കാന്‍ 1200 കിലോമീറ്ററാണ് ഈ മിടുക്കി സൈക്കിള്‍ ചവിട്ടിയത്. പരിക്കേറ്റ പിതാവിനെയും പുറകിലിരുത്തി ജ്യോതി കുമാരി എന്ന കുട്ടിയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് 1200 കിലോമീറ്റര്‍ സഞ്ചരിച്ചു ഷിര്‍ഹുള്ളി ഗ്രാമത്തിലെത്തിയത്.

ജ്യോതി കുമാരിയുടെ പിതാവായ മോഹന്‍ പാസ്വാന്‍ ഓട്ടോ ഡ്രൈവറായിരുന്നു, ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു അപകടത്തില്‍ പെട്ട ഇയാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിനും വാടകയ്ക്കും പണം ഇല്ലാതാവുകയും കുടുംബം പട്ടിണി ആവുകയും ചെയ്തു. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഇവര്‍ നാട്ടിലെക്ക് യാത്ര തിരിക്കുകയായിരുന്നു.
മോഹന്‍ പാസ്വാന്റെ ഭാര്യ നാലു മക്കള്‍ക്കൊപ്പം ബിഹാറിലായിരുന്നു താമസം. അംഗനവാടി വര്‍ക്കാറാണ് അവര്‍.

ഇവിടുത്തെ അവസ്ഥ മോളശമായതോടെ മകള്‍ തന്നെയാണ് തിരികെ നാട്ടിലേക്ക് മടങ്ങാം എന്ന നിർദേശം മുന്നോട്ടുവച്ചത്. എന്നാല്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇത്രയും ദൂരം എങ്ങനെ താണ്ടും എന്ന ആശങ്കയായതോടെ ഇദേഹം നിരസിച്ചു. എന്നാല്‍ മകളുടെ വാശിക്കു മുന്നില്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ കൈയിലെ സമ്പാദ്യം നല്‍കിയാണ് ഒരു സൈക്കിള്‍ വാങ്ങിയത്. ഒരു ദിവസം തന്നെ 30-40 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിട്ടത്. ഇതിനിടെ ട്രക്ക് ഡ്രൈവര്‍മാര്‍ ചിലര്‍ ഇവര്‍ക്ക് ലിഫ്റ്റും നല്‍കി.
കൈയ്യില്‍ ആകെ ബാക്കിയുണ്ടായിരുന്ന 500 രൂപ നല്‍കിയാണ് ജോതി സൈക്കിള്‍ വാങ്ങിയത്.

എട്ട് ദിവസം കൊണ്ടാണ് ജോതി പിതാവുമായി 1200 കിലോ മീറ്റര്‍ സഞ്ചരിച്ച്‌ ജന്മ നാട്ടില്‍ എത്തിയത്. ഹരിയാനയില്‍ ഗുരുഗ്രാമില്‍ നിന്നും ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് 1,200 ഓളം കിലോമീറ്റര്‍ പിന്നിട്ട് എത്തിയത്. അച്ഛന്‍ മോഹന്‍ പാസ്വാനെ പിറകിലിരുത്തിയായിരുന്നു അവിശ്വസനീയ യാത്ര. നിലവില്‍ ഇരുവരും ഇവരുടെ ഗ്രാമത്തിനടുത്തുള്ള ക്വാറന്റൈീന്‍ കേന്ദ്രത്തിലാണ്.നിരവധി മേഖലകളില്‍ നിന്നുള്ളവര്‍ ഇതിനോടകം പെണ്‍കുട്ടിയെ പ്രശംസിച്ചു രംഗത്ത് വന്നു കഴിഞ്ഞു.

പെണ്‍കുട്ടിയെ പ്രശംസിച്ച്‌ ജില്ലാ സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് കുമാര്‍ ഗുപ്ത. 15 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച എസ്‌ഡി‌ഒ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കുമെന്ന് ഉറപ്പ് നല്‍കി.സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കുടുംബത്തിന് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നും എസ്ഡിഒ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button