KeralaLatest NewsNews

മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണത്തില്‍ ദുരൂഹത : കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പയുടെ മരണത്തില്‍ ദുരൂഹത കൊലപാതകമെന്ന് സംശയം. മരണവുമായി ബന്ധപ്പെട്ട് മകന്‍ അശ്വിനെ പൊലീസ് അറസ്റ്റു ചെയ്തു. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിട്ടെന്നാണ് പൊലീസ് നിഗമനം . തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ മണക്കാട്ടെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെറ്റിയിലെ ആഴമുളള മുറിവാണ് മരണകാരണമായത്.

Read also : സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റു രോഗികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

തമ്പിയുടെ വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത ശേഷം അച്ഛനെ മകന്‍ അടിച്ചുവീഴ്ത്തി. അച്ഛന്‍ വീണുകിടന്ന ശേഷവും മകന്‍ മദ്യപിച്ചു എന്നും സൂചനയുണ്ട്. മദ്യപിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

64കാരനായ ജയമോഹന്‍ തമ്പി ആലപ്പുഴ സ്വദേശിയാണ്. 1982-84 കാലഘട്ടത്തില്‍ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button