Latest NewsKeralaNews

പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചു വരരുതെന്നും പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നുമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേരൂര്‍ക്കട ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ നടന്ന സമരത്തിലായിരുന്നു അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

മതിയായ സുരക്ഷാ സംവിധങ്ങള്‍ ഇല്ലാതെ പേരൂര്‍ക്കട ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നത് അപകടമാണെന്നും ഇവിടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരികെ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിന് സൗകര്യം ഒരുക്കാന്‍ പല രാജ്യങ്ങളുടെയും എംബസികള്‍ക്കും സാധിക്കില്ലെന്നും പാവപ്പെട്ട പ്രവാസികള്‍ക്ക് കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് വലിയ ചെലവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരികെ വരുന്ന പ്രവാസികള്‍ക്ക് എംബസികളില്‍ കൊവിഡ് ടെസ്റ്റിന് സൗകര്യം ഒരുക്കാന്‍ പല രാജ്യങ്ങള്‍ക്കും സാധിക്കില്ല. പാവപ്പെട്ട പ്രവാസികള്‍ക്ക് കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് വലിയ ചെലവാണ് ഉണ്ടാക്കുക. സര്‍ക്കാര്‍ പ്രവാസികള്‍ തിരിച്ചു വരരുതെന്നാണ് ആഗ്രഹിക്കുന്നത്. പ്രവാസികള്‍ അവിടെ കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുന്നു. മറ്റു രോഗികള്‍ക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ആറുമണിയുടെ വാര്‍ത്താ സമ്മേളനം മുഴുവന്‍ തള്ളാണെന്നും 30,000 പേര്‍ എത്തിയപ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധമെല്ലാം താളം തെറ്റിയെന്നും വടകര എംപി കെ.മുരളീധരന്‍ പറഞ്ഞു. പേരൂര്‍ക്കട ആശുപത്രിയില്‍ യുഡിഎഫ് നടത്തിയ വികസനത്തിന് ശേഷം ഒരു സൗകര്യവും ഉണ്ടാക്കിയിട്ടില്ലെന്നും കോവിഡ് ചികിത്സ നല്‍കാന്‍ ആവശ്യമായ ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button