Latest NewsNewsInternational

മസാജും ലൈംഗിക വാഗ്ദാനവും നിരസിച്ചു ; യുവ ഫുട്‌ബോള്‍ താരത്തെ ഒരു കൂട്ടം സ്ത്രീകള്‍ ആക്രമിച്ചു

ദുബായ്: യുവ നൈജീരിയന്‍ ഫുട്ബോള്‍ കളിക്കാരനെ ദുബായ് തെരുവില്‍ വച്ച് ഒരു കൂട്ടം സ്ത്രീകള്‍ ആക്രമിച്ചു. ഇവരില്‍ ഒരാളുടെ മസാജ് വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആക്രമിക്കുകയും കൈയ്യില്‍ കടിക്കുകയും ചെയ്തത്. ഇതിനിടയില്‍ ഒരു സ്ത്രീ താരത്തിന്റെ സ്വര്‍ണമാല മോഷ്ടിക്കുക്കുകയും ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് ഇയാള്‍ക്ക് കൈയ്യിന് കടിയേറ്റത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 7 മണിക്ക് നായിഫിലെ തന്റെ കാറിലേക്ക് നടക്കുകയായിരുന്ന 26 കാരനെയാണ് ഉഗാണ്ടയില്‍ നിന്നുള്ള ഒരു സ്ത്രീ തടഞ്ഞത്. തുടര്‍ന്ന് മസാജും ലൈംഗിക സേവനവും വാഗ്ദാനം ചെയ്തു.എന്നാല്‍ ഇര ഈ വാഗ്ദാനങ്ങള്‍ നിരസിച്ചപ്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ താരത്തെ ആക്രമിക്കുകയായിരുന്നു.

‘എനിക്ക് മസാജ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു, അവള്‍ ദേഷ്യപ്പെടുകയും എന്നെ തള്ളിയിടുകയും ചെയ്തു,’ കോടതി രേഖകളില്‍ ഇര പറഞ്ഞു. ‘ഏഴ് മുതല്‍ പത്തോളം വരെ സ്ത്രീകള്‍ എന്നെ ആക്രമിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഒരാള്‍ എന്റെ 2500 ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണ മാല തട്ടിയെടുത്തു, മറ്റൊരാള്‍ എന്നെ കടിച്ചു,’ ഇര കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ അയാളുടെ പോക്കറ്റില്‍ നിന്ന് 3,715 ദിര്‍ഹം മോഷ്ടിക്കുകയും വിലകൂടിയ വാച്ച് എടുക്കുകയും ചെയ്തു. ‘ ഞാന്‍ ഭയന്ന് രക്ഷപ്പെട്ടു, പക്ഷേ ഒരു സുഹൃത്തിനോടൊപ്പം മടങ്ങി പ്രതിയെ പിടിച്ചു. ഞാന്‍ അവളെ നെയ്ഫ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി, സംഭവം റിപ്പോര്‍ട്ട് ചെയ്തു, മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ ദുബായ് ആശുപത്രിയില്‍ പോയി, ‘നൈജീരിയന്‍ ഇര കൂട്ടിച്ചേര്‍ത്തു.

റോഡില്‍ ആളുകളുടെ തിരക്കായിരുന്നുവെന്നും കടിയേറ്റതിനാല്‍ ഇടതുകൈയില്‍ മുറിവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. ദുബായ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌തെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ 33 കാരിയായ സ്ത്രീയെ കവര്‍ച്ച, മറ്റുള്ളവരെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കല്‍, വേശ്യാവൃത്തി എന്നിവ ചുമത്തി കേസെടുത്തു. അടുത്ത വാദം ഓഗസ്റ്റ് 16 ന് ഷെഡ്യൂള്‍ ചെയ്യും, അതുവരെ പ്രതി കസ്റ്റഡിയില്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button