KeralaLatest NewsInternational

ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള ജിഹാദി ആക്രമണം മൂലം ഹഗിയ സോഫിയയിലെ മുസ്ലിം അധിനിവേശം പൂർണമാകുന്നു, തുർക്കി ഒരു പരിപൂർണ മുസ്ലിം രാജ്യമായി മാറാൻ പോകുന്നു – അഡ്വ: നോബിൾ മാത്യു

എർദോഗാൻ ഉൾപ്പെടെയുള്ള തുർക്കിയിലെ ഇന്നത്തെ ജിഹാദികളെല്ലാം തന്നെ അന്ന് വാൾമുനതലപ്പിൽ ഭയന്ന് മതം മാറിയവരുടെ പിൻഗാമികളാണ്

അങ്ങനെ ഹഗിയ സോഫിയയിലെ മുസ്ലിം അധിനിവേശം പൂർണമാകുന്നു.തുർക്കി ഒരു പരിപൂർണ മുസ്‌ലിം രാജ്യമായി മാറാൻ പോകുന്നു .
നമുക്കറിയാം ഹഗിയ സോഫിയ. എ ഡി 537 ഇൽ ബൈസന്റൈൻ ചക്രവർത്തി പണികഴിപ്പിച്ച ക്രിസ്തീയ ദേവാലയം. ഏതാണ്ട് ഒൻപത് നൂറ്റാണ്ട്, 900 വർഷം ,ആ ദേവാലയത്തിൽ നിന്നു തിരുവേദപുസ്തകത്തിലെ സൂക്തങ്ങൾ ഉയർന്നിരുന്നു.സഭാ വിശ്വാസികളായ നിരവധി മനുഷ്യർ അവിടെ പ്രാർത്ഥന നടത്തി അനുഗ്രഹം തേടിയിരുന്നു .അത്രയും കാലം അത് ശാന്തിയുടെയും സമാധാനത്തിന്റെയും കൊടിക്കൂറ പാറിച്ചിരുന്നു .
1453 ൽ മെഹ്മദ് രണ്ടാമൻ എന്ന മുസ്ലിം ആക്രമണകാരി, കിഴക്കൻ റോമാ സാമ്രാജ്യത്തെ ആക്രമിച്ചു കീഴടക്കി.

അന്നത്തെ ഭരണാധികാരിയായിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയെ പുറത്താക്കി കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കി. പിന്നെ അവിടെ മുസ്ലിം അധിനിവേശകരുടെ നരനായാട്ടായിരുന്നു. ഏഷ്യാമൈനറിലെ ക്രിസ്തീയ വിശ്വാസത്തിൻറെ മൂലക്കല്ലുകൾ ജിഹാദികൾ തല്ലിയിളക്കി. നിവർന്നു നിൽക്കാൻ ത്രാണി ഉണ്ടായിരുന്ന എല്ലാ ക്രൈസ്തവ പുരുഷന്മാരെയും അവർ കൊന്നൊടുക്കി. അതിനുശേഷം ആ നഗരം അവർ കൊള്ളയടിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ലൈംഗിക അടിമകളാക്കി.ചന്തയിൽ വില്പനക്ക് വെച്ചു മുഴുവൻ ജനങ്ങളെയും ഇസ്ലാമിലേക്ക് ബലമായി പരിവർത്തനം ചെയ്തു.(എർദോഗാൻ ഉൾപ്പെടെയുള്ള തുർക്കിയിലെ ഇന്നത്തെ ജിഹാദികളെല്ലാം തന്നെ അന്ന് വാൾമുനതലപ്പിൽ ഭയന്ന് മതം മാറിയവരുടെ പിൻഗാമികളാണ് .)

ഇതുകൊണ്ടൊന്നും കൊതിതീരാത്ത മനുഷ്യമൃഗമായ മെഹ്മദ് രണ്ടാമൻ രാജാവ് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേര് മാറ്റി ഇസ്‌താംബുൽ എന്നാക്കി .അതിനു ശേഷം റോമാ സാമ്രാജ്യത്തിന്റെ അഭിമാനവും ക്രൈസ്തവരുടെ പുണ്യ കേന്ദ്രവുമായിരുന്ന ഹഗിയ സോഫിയയിൽ എത്തിയ മെഹ്മദ് രണ്ടാമൻ ആ മഹത്തായ ദേവാലയത്തെ മുസ്‌ലിം പള്ളിയാക്കി മാറ്റി.

ഒൻപത് നൂറ്റാണ്ട് പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ വിശ്വാസ ദീപ്തിയുടെ തിലകക്കുറിയായി പരിലസിച്ച ആ തിരു ദേവാലയത്തിലെ യേശുക്രിസ്ത്യുവിന്റേയും കന്യാമറിയത്തിന്റെയും ചിത്രങ്ങൾ കുരിശടയാളങ്ങൾ ഇവയൊക്കെ അയാൾ മറച്ചു.മിനാരങ്ങൾ മസ്ജിദ് രൂപത്തിൽ പുനർ നിർമ്മിച്ചു .
പിന്നീട് അഞ്ചു നൂറ്റാണ്ടുകൾ ആ മഹത്തായ കത്തീഡ്രൽ ക്രൈസ്തവ ജനതയ്ക്കന്യമായിരുന്നു. ഒട്ടോമാൻ തുർക്കിയിൽ മുസ്ലിം തീവ്രവാദികൾ ക്രൈസ്തവ വിശ്വാസത്തെ ചവിട്ടിമെതിച്ചു ഭരണം തുടർന്നു .ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വിജയിയായ ബ്രിട്ടൻ തുർക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി .അധികാരം പിടിച്ച മുസ്തഫാ കമാൽ തുർക്കിയെ സംസ്കാര സമ്പന്നമായ ഒരു രാജ്യമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു . ഓട്ടോമൻ കിരാത ഭരണത്തിന്റെ അവശേഷിപ്പുകൾ കമാൽ നീക്കം ചെയ്തു .ക്രൈസ്തവരുടെ കയ്യിൽ നിന്നും ജിഹാദികൾ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയ ഹഗിയ സോഫിയയെ കമാൽ ദേശീയ മ്യൂസിയമാക്കി മാറ്റി.

1921 ൽ തുർക്കി ഖലീഫയെ ബ്രിട്ടൻ നീക്കം ചെയ്തപ്പോൾ അതിനെതിരെ ലോകവ്യാപകമായി ഇസ്‌ലാമിക തീവ്രവാദികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ജിഹാദാണ് ഖിലാഫത് .കേരളത്തിൽ അത് ഏറനാട് വള്ളുവനാട് താലൂക്കുകളിൽ ഹിന്ദു വിരുദ്ധ സമരമായി മാറി .വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ,തിരൂരങ്ങാടി പള്ളിയിലെ ഖത്തീബായിരുന്ന ആലി എന്നീ മത തീവ്രവാദികളുടെ നേതൃത്വത്തിൽ കുറെ പ്രദേശങ്ങൾ അവർ സ്വന്തമാക്കി അതിനു അൽ ദൗള എന്ന പേരും നൽകി .

ഇപ്പോൾ തുർക്കിയിലെ മതഭ്രാന്തനായ ഭരണാധികാരി തയ്യിബ് ഉർദുഗാൻ ഹഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റുകളുടെ ആരവങ്ങൾക്കിടെ അയാൾ നാളെ ആ ക്രിസ്തീയ ദേവാലയത്തെ വെള്ളിയാഴ്ച നിസ്കാരത്തിനായി തുറന്നുകൊടുക്കും..

യഥാർത്ഥത്തിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസത്തിൻറെ മേൽ ജിഹാദികൾ നടത്തുന്ന ഭീകരാക്രമണമാണ് ഹഗിയ സോഫിയയിലെ ഇസ്ലാമിക അധിനിവേശം.ക്രൈസ്തവരെ സംബന്ധിച്ച് കേവലമൊരു പള്ളിയല്ല ഹഗിയ സോഫിയ.പരിശുദ്ധ റോമാ സാമ്രാജ്യത്തിൻ്റെ വിശ്വാസ ചിഹ്നം തന്നെയായിരുന്നു ആ കത്തീഡ്രൽ . റോമാ സാമ്രാജ്യത്തിലെ വിശ്വം ജയിച്ച ചക്രവർത്തിമാർ കുർബാന കൈക്കൊണ്ടിരുന്നതിലുപരി അവരുടെ രാജകീയ തീരുമാനങ്ങൾ പ്രസ്താവിച്ചിരുന്നത് ഹഗിയ സോഫിയയെ സാക്ഷി നിർത്തിയായിരുന്നു .അതിന്റെ ഉത്തുംഗമായ കുംഭഗോപുരങ്ങൾ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെ എല്ലാ അധികാരത്തിൻ്റെയും റോമിലെ ജനതയുടെ ക്രൈസ്തവ വിശ്വാസത്തിന്റെയും പ്രതീകവുമായിരുന്നു . ഓർത്തഡോക്സ് സഭയുടെ അന്നത്തെ ആഗോള ആസ്ഥാനം കൂടിയായിരുന്നു ഹഗ്ഗിയ സോഫിയ. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും നേർ സാന്നിധ്യമുള്ള നോട്ടം നിത്യവും പതിക്കുന്ന വിശുദ്ധ ദേവാലയമാണ് ഹഗിയ സോഫിയ കത്തീഡ്രൽ . ഈ പുണ്യ ദേവാലയത്തിൽ കുർബാന കൈക്കൊള്ളുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്യുകയെന്നത് ഓരോ വിശ്വാസിയുടെയും സ്വപ്നവുമാണ്.കൈസ്തവർ അതിനെ ബഹുമാനപൂർവ്വം ചർച്ച് ഓഫ് ഹോളി വിസ്‌ഡം എന്ന് വിളിച്ചു പോന്നു .

നാഴികക്ക് നാലപ്പത്തു വട്ടം മതേതരം ജനാധിപത്യം എന്നൊക്കെ വിളിച്ചു കൂവുന്ന ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകളൊന്നും തന്നെ തുർക്കിയിൽ എർദോഗാൻ ക്രൈസ്തവ വിശ്വാസത്തിനുമേൽ നടത്തിയ ഭീകരാക്രമണത്തെ വാക്കുകൊണ്ട് പോലും തള്ളി പറഞ്ഞില്ല. എന്ന് മാത്രമല്ല തങ്ങളാൽ ആവുന്ന വിധം ന്യായീകരിക്കുകയും ചെയ്തു .തങ്ങൾക്കു ഭൂരിപക്ഷമുണ്ടാകുന്ന ഏതൊരു ദേശത്തും ജിഹാദികൾ ഈ നടപടി തന്നെ സ്വീകരിക്കും എന്നതിൽ സംശയം വേണ്ട എന്ന് ഇത്തരം സംഘടനകളുടെ മൗനം തെളിയിക്കുന്നു .സിപിഎം ഉൾപ്പെടെയുള്ള ഇടതു സംഘടനകളും തങ്ങളുടെ വിഖ്യാതമായ ജിഹാദിദാസ്യം എടുത്തു പുതച്ചിരിക്കുകയാണ്.

യൂറോപ്പിലാകമാനം ജിഹാദികൾ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ഹഗിയ സോഫിയയിലെ ഇസ്‌ലാമിക അധിനിവേശം ധൈര്യം പകരും.ഇന്ത്യയിൽ -കേരളത്തിൽ -ഖലീഫ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ ഹിന്ദു വംശഹത്യ -മലബാർ ലഹളയെ- വെള്ള പൂശാനും അതിന്റെ നായകനും മത തീവ്രവാദിയുമായിരുന്ന വാരിയൻ കുന്നനെ ഹീറോ ആക്കാനും ഉള്ള ജിഹാദികളുടെ പരിശ്രമങ്ങൾ ഇതിന്റെ വെളിച്ചത്തിൽ കാണണം .തുർക്കിയിലെ എർദോഗനെ പോലെ ഖലീഫ ഭരണം കൊതിക്കുന്നവർ ഇവിടെയും ഉണ്ടെന്നുള്ളത് ജനാധിപത്യ മതേതരത്വ വിശ്വാസികളെ ജാഗ്രത്താക്കുന്നുണ്ട് .അത്തരം ഏതൊരു വെള്ള പൂശലിനേയും മഹത്വ വൽക്കരണത്തിനെയും പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടുറപ്പിക്കുന്നതാണ് ഹഗ്ഗിയ സോഫിയയിലെ ഇസ്‌ലാമിക അധിനിവേശം .

അഡ്വ നോബിൾ മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button