KeralaLatest NewsIndia

സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം, കസ്റ്റംസ് അന്വേഷണസംഘത്തെ പൊളിച്ചു; പത്ത് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, മാറ്റാന്‍ ശ്രമിച്ചത് മലബാര്‍മേഖലയിലെ അന്വേഷണത്തില്‍ പ്രധാനികളെ

തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാൽ, പിൻവലിച്ചിട്ടില്ല.

കൊച്ചി: സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാർക്കാൻ നീക്കം. വിവാദത്തിന് തിരികൊളുത്തി, അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്.കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന.

ഈ നീക്കത്തിൽ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിർപ്പറിയിച്ചു. ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാർ ഉന്നതങ്ങളിലേക്ക് എതിർപ്പറിയിച്ചത്. തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു, എന്നാൽ, പിൻവലിച്ചിട്ടില്ല.ബുധനാഴ്ച ഇറങ്ങിയ ഉത്തരവിന്റെ പകർപ്പുകൾ പുറത്തു വിട്ടത് മാതൃഭൂമിയാണ് . തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നിൽ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന.

സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാർമേഖലയിൽ അന്വേഷണത്തിൽ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസിൽ സമാനമായ ഉത്തരവിറക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. എന്നാൽ, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാർട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്.

അമേരിക്ക ചൈനയുടെ കോണ്‍സുലേറ്റ് ഓഫീസ് അടച്ചു പൂട്ടിയതിനു പിന്നാലെ ഫയലുകളെല്ലാം തീയിട്ടു നശിപ്പിച്ചു ചൈന, കോൺസുലേറ്റ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചതായി സൂചന

കസ്റ്റംസ് പ്രിവന്റീവിൽ വരുന്ന ഉദ്യോഗസ്ഥർ പല ഡിപ്പാർട്ട്‌മെന്റുകളിൽ സാമർഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകർക്കുന്നതായി സ്ഥലംമാറ്റം. കേസിലെ അന്വേഷണം നിര്‍ണായകമായ ഘട്ടത്തിലേക്ക് കടന്നിരിക്കവേയാണ് കസ്റ്റംസിന് ഉള്ളിലും വിവാദമുണ്ടാകുന്ന തീരുമാനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് കാര്യമാണ്. മലബാറില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവര്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ഏറെ വേണ്ടപ്പെട്ടവാരാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഷ്ട്രീയ താല്‍പ്പര്യം അടങ്ങിയ സ്ഥലം മാറ്റ ഉത്തരവും പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button