Latest NewsNewsInternational

പൂച്ച കുഞ്ഞിനെ പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേർന്ന് ആഴ്ചകളോളം കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു

ലാഹോർ : വീട്ടിൽ വളർത്തിയിരുന്ന പൂച്ച കുഞ്ഞ് ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി ചത്തു.  പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേർന്ന് ആഴ്ചകളോളമാണ് പൂച്ച കുഞ്ഞിനെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. മൃഗസംരക്ഷണ സംഘടനയായ ജെഎഫ്കെ അനിമൽ റെസ്ക്യൂ ആൻഡ് ഷെൽട്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പതിനഞ്ചുകാരന്റെ വീട്ടിൽ വളർത്തിയ പൂച്ചക്കുഞ്ഞാണ് കൂട്ടമാനഭംഗത്തിനിരയായത്. ഒരാഴ്ചയോളം പതിനഞ്ചുകാരനും സുഹൃത്തുക്കളും പൂച്ചക്കുഞ്ഞിനെ കൂട്ടമാനഭംഗം ചെയ്തതായി സംഘടന പോസ്റ്റിൽ വ്യക്തമാക്കുന്നു.ഇതിനെ തുടർന്ന് പൂച്ചക്കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് പറ്റിയതായും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇരിക്കാനോ, കിടക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാത്ത വിദം ദയനീയ അവസ്ഥയിലായിരുന്നു മിണ്ടാപ്രാണിയെന്നും പോസ്റ്റിൽ പറയുന്നു.

പൂച്ചക്കുട്ടിയുടെ അതിദയനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഒരു പെൺകുട്ടിക്ക് ഇതിൽ സംശയം തോന്നിയിരുന്നു. ഈ പെൺകുട്ടിയാണ് സംഘടനയെ സംഭവം അറിയിച്ചത്. ഗുരുതരാവസ്ഥയിലായ പൂച്ചക്കട്ടിയെ തനിക്ക് നൽകാൻ പെൺകുട്ടി നിർബന്ധിച്ചതോടെ പതിനഞ്ചുകാരനും സംഘവും നൽകുകയായിരുന്നു.പൂച്ചക്കുട്ടിയെ മൃഗഡോക്ടറെ അടുത്ത് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ രക്ഷിക്കാനായില്ല.

പാകിസ്ഥാനിൽ മൃഗങ്ങൾക്കുനേരെയുള്ള ലൈംഗികാതിക്രമം വർധിച്ചു വരുന്നതായി ജെഎഫ്കെ ആരോപിച്ചു. അതേസമയം ഇവിടെ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാതിരിക്കുമ്പോൾ ഇത്തിരിപ്പോന്ന പൂച്ചക്കുഞ്ഞിന് ആര് നീതി നൽകുമെന്നും സംഘടന ചോദിക്കുന്നു.

 

rape case

 

shortlink

Related Articles

Post Your Comments

Related Articles


Back to top button