COVID 19NewsIndia

ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു,കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ -കെജ്‌രിവാള്‍

48 മണിക്കൂര്‍ നിരീക്ഷത്തിലായിരിക്കും.

ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്വന്തം വീടിനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം തന്നെയാകെ ഉലച്ചുകളഞ്ഞെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ‘കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അബോധാവസ്ഥയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞു. 48 മണിക്കൂര്‍ നിരീക്ഷത്തിലായിരിക്കും. ഹീനമായ കുറ്റകൃത്യമാണ് നടന്നത്.

ഇത്തരം വേട്ടക്കാരെ വെറുതെ വിടാനാവില്ല. ഏറ്റവും നല്ല അഭിഭാഷകനെ നിയോഗിച്ച്‌ കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പുവരുത്തും.’ കെജ്‌രിവാള്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുട്ടിയെ മാരകമായി മുറിവേല്‍പ്പിച്ച അക്രമി രക്ഷപ്പെട്ടു. അയല്‍വാസികളാണ് പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളെയും പൊലീസിനെയും വിവരമറിയിച്ചു. കൊലപാതകശ്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button