Latest NewsNewsIndia

‘ഹത്രസ് കേസ് പോലെയല്ല ഹോഷിയാര്‍പുര്‍ കേസില്‍ കുറ്റാരോപിതരെ അറസ്റ്റുചെയ്തു, ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും’; നിര്‍മല സീതാരാമന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ചണ്ഡീഗഢ് : ഹോഷിയാര്‍പുര്‍ കേസില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹോഷിയാര്‍പുര്‍ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റാരോപിതന്‍ അറസ്റ്റിലായിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.  പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറുവയസുള്ള പെണ്‍കുട്ടി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം രാഹുലിന്റെയും പ്രിയങ്കയുടെയും മനസാക്ഷിയെ ഉലച്ചില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന മറ്റെല്ലാ സ്ഥലങ്ങളിലേക്കും ഇരുവരും കുതിച്ചെത്തുമെന്നും കേന്ദ്ര ധനമന്ത്രി പരിഹസിച്ചിരുന്നു.

ഇതോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി എത്തിയത്. ഹത്രസ്
കേസില്‍ പോലീസ് അന്വേഷണംതന്നെ നടന്നിട്ടില്ലെന്നും ഹോഷിയാര്‍പുര്‍ കേസില്‍ ശരിയായ ദിശയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹത്രസ് കേസില്‍ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല ‘ഉയര്‍ന്ന ജാതി’യില്‍പ്പെട്ട പ്രതികളെ സഹായിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി.എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഹോഷിയാര്‍പുര്‍ കേസ്.

സംഭവത്തിൽ അതിവേഗം നടപടി സ്വീകരിച്ച പഞ്ചാബ് പോലീസ് കുറ്റാരോപിതരെ അറസ്റ്റുചെയ്തു. ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കും. പഞ്ചാബ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതുപോലെ കാര്യക്ഷമമായ നടപടികളെടുക്കാന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞോ ? സന്നദ്ധ സംഘടനകള്‍ക്കോ അഭിഭാഷകര്‍ക്കോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വന്നോ എന്നും അമരീന്ദര്‍ സിങ് ചോദിച്ചു. അതേസമയം ബലാത്സംഗത്തിന് ഇരയാവുകയും കൊലചെയ്യപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button