Latest NewsNewsIndiaCrime

മൂന്നുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 22-കാരന് വധശിക്ഷ

ഭോപാൽ : പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ ഉപേക്ഷിച്ച കേസിൽ ഇരുപത്തിരണ്ടുകാരന് വധശിക്ഷ. മധ്യപ്രദേശിലെ അമർവാഡയിലെ പ്രത്യേക പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ധുർവ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയെ ചാക്കിൽ കെട്ടി ഡാമിലേക്കെറിയാൻ സഹായിച്ച സുഹൃത്തിന് ഏഴു വർഷത്തെ കഠിന തടവും വിധിച്ചു.

2020 ജൂലൈ 17ന് ഭോപാലിൽ നിന്ന് 300 കിലോമീറ്റർ അകലം ചിന്ദ്‌വാര ജില്ലയിലെ അമർവാഡയിലാണ് സംഭവം. മൂന്നുവയസ്സുകാരിയെ പത്ത് രൂപ കാട്ടിയാണ് റിതേഷ് തന്റെ മുറിയിലേക്ക് കൊണ്ടുപോയത്.  തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതോടെ കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാനായി ഇയാൾ ധൻപാലെന്ന സുഹൃത്തിന്റെ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നു ദിവസത്തിനു ശേഷമാണ് കുട്ടിയുടെ ശരീരം ഡാമില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തി യത്. തുടർന്ന് 300 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. ഇതോടെയാണ് സമീപ പ്രദേശത്ത് താമസിച്ച റിതേഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ റിതേഷ് കുറ്റം സമ്മതിച്ചു.

എല്ലാം ഒരു മണിക്കൂറിനുള്ളിൽ നടത്തിയ ശേഷം ഇവർ ആരോ മന്ത്രവാദിത്തിനായി കുട്ടിയെ ഉപയോഗപ്പെടുത്തി എന്ന് പറഞ്ഞ് അന്വേഷണത്തിൽ നിന്ന് വഴിതിരിച്ചുവിടാനും ശ്രമിച്ചതായും  പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button