Latest NewsIndia

ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി

ചെന്നൈ : ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണമെന്ന് ചെന്നൈ ഹൈക്കോടതി . ചെന്നൈ മൈലാപൂർ അരുൾമിഗ കപാലേശ്വര ക്ഷേത്രത്തിനു വേണ്ടി നൽകിയ ഹർജിയിലാണ് കോടതി വിധി . ക്ഷേത്രത്തിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും , വസ്ത്ര വ്യാപാര സ്ഥാപനവും പ്രതിമാസം രണ്ടര ലക്ഷം രൂപ വാടക ഇനത്തിൽ ക്ഷേത്രത്തിനു നൽകണമെന്നാണ് ഉത്തരവ് .

രണ്ട് പതിറ്റാണ്ടായി ഈ സ്ഥാപനങ്ങൾ ക്ഷേത്രത്തിനു വാടക നൽകുന്നുണ്ടായിരുന്നില്ല . ക്ഷേത്രത്തിന്റെ 2,400 ചതുരശ്ര അടി ഭൂമി 1898 ൽ 99 വർഷത്തേക്ക് 100 രൂപയ്ക്ക്സൗന്ദരരാജ് അയ്യങ്കാർ എന്നയാൾക്കാണ് പാട്ടത്തിന് നൽകിയത് . സ്ഥലത്ത് പിന്നീട് കെട്ടിടം നിർമ്മിക്കുകയും, ബാങ്കും വസ്ത്രക്കടയും ആരംഭിക്കുകയും ചെയ്തു. എന്നാൽ ക്ഷേത്രത്തിനു ഇരുകൂട്ടരും വാടക നൽകിയില്ല.

read also: ഒടുവിൽ ട്രംപ് കീഴടങ്ങി ; അധികാരകൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു

2017 ൽ എച്ച്ആർ ആന്റ് സി വകുപ്പ് കമ്മീഷണർ ക്ഷേത്ര അധികൃതരോട് രണ്ട് സ്ഥലത്തുനിന്നും വാടക നേരിട്ട് ശേഖരിക്കാൻ ഉത്തരവിട്ടു. തുടക്കത്തിൽ ഇതിനു കൂട്ടാക്കാതിരുന്ന സ്ഥാപനങ്ങൾ കോടതി ഉത്തരവിനെ തുടർന്നാണ് വാടക നൽകി തുടങ്ങിയത്.

read also: ഷിര്‍ദ്ദിയില്‍ സന്ദർശനത്തിന് പോകുന്ന ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരം: മനുഷ്യക്കടത്ത് സംശയിച്ച്‌ കോടതി, കഴിഞ്ഞ ഒരുവർഷം മാത്രം കാണാതായത് 88 പേർ

ക്ഷേത്ര സംരക്ഷണ പ്രവർത്തകനായ ജെ മോഹൻ‌രാജിന് വിവരാവകാശ നിയമപ്രകാരം സംസ്ഥാന ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെൻറ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുടർന്ന് ബാങ്കും വസ്ത്ര ഷോപ്പും ക്ഷേത്രത്തിന് വാടക നൽകാൻ തുടങ്ങിയതായി പറയുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button