KeralaLatest NewsNews

തലസ്ഥാനത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ തിമിം​ഗല സ്രാവിനെ തിരികെ കടലിലേക്ക് മടക്കിയയച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വലയിൽക്കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക് മടക്കിയയച്ച് മത്സ്യത്തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നു. ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങുകയുണ്ടായത്. വംശനാശ ഭീഷണി നേരിടുന്നവയാണ് തിമിം​ഗല സ്രാവുകൾ. ആനയെയും കടുവയെയും പോലെ സംരക്ഷിത വിഭാഗത്തിലുള്ളവയാണിവ ഉള്ളത്. അറിയപ്പെടുന്ന ഏറ്റവും വലിയ തിമിംഗല സ്രാവിന്റെ വലിപ്പം 18.8 മീറ്ററാണ് ഉള്ളത്.

 

സാധാരണ വലയിൽക്കുടുങ്ങുന്ന തിമിംഗല സ്രാവുകളെ കൊന്നു തിന്നുകയാണു പതിവായിട്ടുള്ള രീതി. എന്നാൽ അതേസമയം, മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം ശ്രമിച്ച് ഇതിനെ തിരികെ വിടുകയാണ് ഉണ്ടായത്.

 

സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ മത്സ്യത്തൊഴിലാളികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയുണ്ടായി. ഇവരുടെ മഹാമനസ്കതയെയും പാരിസ്ഥിതിക അവബോധത്തെയും സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

തിമിംഗല സ്രാവിനെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പതിനായിരം രൂപ സമ്മാനം നൽകുമെന്ന് ട്രസ്റ്റ് സിഇഒ വിവേക് മേനോൻ പറയുകയുണ്ടായി. കേരളത്തിൽ ഇത് മൂന്നാം തവണയാണ് തിമിംഗല സ്രാവിനെ രക്ഷിച്ച് കടലിൽ വിടുന്നതെന്ന് ട്രസ്റ്റിന്റെ പോളിസി ആൻഡ് മറൈൻ വിഭാഗം മേധാവി സാജൻ ജോൺ പറഞ്ഞു. മുമ്പ് കോഴിക്കോട്ടും പൊന്നാനിയിലുമാണ് തിമിംഗില സ്രാവുകളെ രക്ഷിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button