Latest NewsKeralaNews

1200 നിന്ന് 1600 ലേക്ക്; എൻഡിഎ നേടിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ വിജയം: കുമ്മനം രാജശേഖരന്‍

പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച്‌ നിരവധി സ്വതന്ത്രന്‍മാരെ രംഗത്തിറക്കിയ എല്‍.ഡി.എഫ് നേര്‍വഴിക്കുള്ളതോ നേരായതോ ആയ രാഷ്ട്രീയമത്സരമല്ല, മറിച്ച്‌ പ്രച്ഛന്ന മത്സരമാണ് നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരെഞ്ഞെടുപ്പിൽ എല്‍ഡിഎഫി ന്റെയും യുഡിഎഫിന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എന്‍ഡിഎയുടെ ആദര്‍ശ രാഷ്ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. കോഴക്കേസിന്റെ പേരില്‍ നഖശിഖാന്തം എതിര്‍ത്ത കേരള കോണ്‍ഗ്രസിനെയും തീവ്ര വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്ന എസ്.ഡി. പി. ഐ യെയും കൂടെ നിര്‍ത്തിയ എല്‍.ഡി.എഫ് സാങ്കേതികമായി ജയിച്ചുവെന്ന് പറയാം. പക്ഷേ ധാര്‍മികമായി പരാജയപ്പെട്ടു. കാരാട്ടു ഫൈസലിനെ പോലുള്ളവരെ വിജയിപ്പിച്ച തുവഴി എല്‍.ഡി.എഫിന്റെ മൂല്യച്യുതിയും ആശയപരമായ പാപ്പരത്തവും വെളിപ്പെട്ടു. പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച്‌ നിരവധി സ്വതന്ത്രന്‍മാരെ രംഗത്തിറക്കിയ എല്‍.ഡി.എഫ് നേര്‍വഴിക്കുള്ളതോ നേരായതോ ആയ രാഷ്ട്രീയമത്സരമല്ല, മറിച്ച്‌ പ്രച്ഛന്ന മത്സരമാണ് നടത്തിയത്.

Read Also: ശബ്ദത്തിൽ കുരുങ്ങി സിപിഎം; ബാലറ്റിലൂടെ മറുപടി നൽകി ജനങ്ങൾ

എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയ യു.ഡി.എഫ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. രണ്ടുകൂട്ടരും അവസരവാദികള്‍ ആണെന്ന് തെളിഞ്ഞു. മോഡി സര്‍ക്കാരിന്റെ നഗര-ഗ്രാമ വികസനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള ജനക്ഷേമ പദ്ധതികളെ മുന്‍നിര്‍ത്തിയാണ് എന്‍.ഡി.എ വോട്ട് തേടിയത്. തന്മൂലം 1200 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും 1600 ലേക്ക് എന്‍.ഡി.എ വളര്‍ന്നു 12 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഉയര്‍ന്ന് 23 ലും, രണ്ട് മുനിസിപ്പാലിറ്റികളിലും ഭരണം കിട്ടി. നിരവധി വാര്‍ഡുകളിലും ഡിവിഷനുകളിലും രണ്ടാംസ്ഥാനത്താണ്. വോട്ടിങ്ങ് ശതമാനം കാര്യമായി വര്‍ധിച്ചു. പുതിയ ധാരാളം തദ്ദേശസ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറന്നു. പലയിടത്തും പ്രധാന പ്രതിപക്ഷവും മറ്റിടങ്ങളില്‍ നിര്‍ണായക ശക്തിയുമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനം ഉറപ്പിച്ചു.അതേ സമയം 549 ഗ്രാമപഞ്ചായത്തില്‍ ഭരണം ഉണ്ടായിരുന്ന എല്‍.ഡി.എഫിന് 35 എണ്ണം നഷ്ടപ്പെട്ട് 514 ആയി കുറഞ്ഞു. 44 മുനിസിപ്പാലിറ്റിയിലാണ് എല്‍.ഡി.എഫ് ഭരിച്ചതെങ്കില്‍ ഇക്കുറി അത് 35 ആയി ചുരുങ്ങി. യു.ഡി.എഫിന് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യു.ഡി.എഫ് വോട്ടുകളില്‍ ഉണ്ടായ വന്‍ ചോര്‍ച്ചയും ക്രോസ് വോട്ടുമാണ് എല്‍.ഡി.എഫിനെ ജീവന്‍ നഷ്ടമാകാതെ നിലനിര്‍ത്തിയത്.

അതേസമയം കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായവും ക്ഷേമ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു. കേന്ദ്ര സഹായ പദ്ധതികള്‍ സ്വന്തം പദ്ധതികളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിച്ചു. മാധ്യമങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിച്ച്‌ പരസ്യങ്ങള്‍ നല്‍കി പ്രചണ്ഡമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. കഴിഞ്ഞ നാലു മാസക്കാലം സര്‍ക്കാര്‍ ഭരണയന്ത്രവും പണവും അധികാരവും ദുരുപയോഗിച്ച്‌ എല്‍.ഡി.എഫ് നടത്തിയ പ്രചാരണവും വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ് അവരെ തുണച്ചത്. ഇത് രാഷ്ട്രീയ വിജയമല്ല അധികാര ശക്തി ഉപയോഗിച്ച്‌ തട്ടിക്കൂട്ടി എടുത്ത നേട്ടം മാത്രമാണ്. പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കാതെ നിഷ്‌ക്രിയമായി നിലകൊണ്ട യു.ഡി.എഫ് നെ ജനങ്ങള്‍ ശിക്ഷിച്ചു.പ്രത്യാശയും പ്രതീക്ഷയും ഉണര്‍ത്തിയ എന്‍.ഡി. എ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചാലക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button