Latest NewsKeralaNews

പാലക്കാട് ദുരഭിമാനക്കൊല: കൊലപാതകം ആസൂത്രണം ചെയ്തത് ഹരിതയുടെ മുത്തച്ഛൻ; നിർണ്ണായക വെളിപ്പെടുത്തൽ

പോലീസിന് പരാതി നൽകിയിട്ടും അന്വേഷിച്ചില്ല, അമ്മാവൻ സുരേഷ് നിരവധി തവണ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തുകയും ഫോൺ എടുത്തു കൊണ്ട് പോയി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല ആസൂത്രണം ചെയ്തത് ഹരിതയുടെ അച്ഛൻ പ്രഭുകുമാറിൻ്റെ പിതാവാണെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ അച്ഛൻ അറുമുഖൻ. ഹരിതയുടെ കുടുംബാംഗങ്ങൾ നിരവധി തവണ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയിരുന്നു. പോലീസിന് പരാതി നൽകിയിട്ടും അന്വേഷിച്ചില്ല  എന്നും അനീഷിന്‍റെ പിതാവ് ആരോപിച്ചു.

Also related: യുവതിയുടെ മൃതശരീരം കിണറ്റില്‍ ; ബന്ധുക്കള്‍ കാമുകനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി കൃത്യമായി ആസൂത്രണം ചെയ്തതാണ് കൊലപാതമെന്നും അമ്മാവൻ സുരേഷ് നിരവധി തവണ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തുകയും ഫോൺ എടുത്തു കൊണ്ട് പോയതായും അറുമുഖൻ മാധ്യമങ്ങളോട് പറഞ്ഞു.

Also related: ‘ഒരു മിനിട്ട് എടുത്തില്ല, ആ യുവാവ് ഒരു മനുഷ്യശരീരവും കാലിൽ പിടിച്ച് മടങ്ങിയെത്തി’; അനിലിന്റെ മരണത്തിന് സാക്ഷി

എന്നാൽ പോലീസിൻ്റെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിട്ടില്ല. സുരേഷിനെതിരെ നൽകിയ പരാതിയിൽ മേൽ അന്വേഷണം നടത്തിയതായി ആലത്തൂര്‍ ഡിവൈഎസ്പി എം എ ദേവസ്സി വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയ തേങ്കുറിശ്ശി മാങ്കുളം സ്വദേശി അനീഷിൻ്റെ മൃതദേഹം പാലക്കാട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button