KeralaLatest NewsNews

പാലക്കാട് ദുരഭിമാനകൊല; അനീഷിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്ന് പ്രതികൾ, കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുടുംബം

പ്രതിയുടെ മൊഴി തള്ളിക്കളയുകയാണ് അനീഷിന്റെ കുടുംബം

പാലക്കാട് ദുരഭിമാനകൊലയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. അനീഷിന്റെ കൊലപാതകത്തിൽ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിന്റെ പിതാവ് കുമരേശൻ പിള്ളയ്ക്കും പങ്കുണ്ടെന്ന് അനീഷിന്റെ പിതാവ് ആറുമുഖൻ ആരോപിക്കുന്നു.

Also Read: ശാഖാ കുമാരിയോട് സ്ത്രീധനമായി അരുൺ ആവശ്യപ്പെട്ടത് 100 പവനും 50 ലക്ഷം രൂപയും; കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം, സംഭവത്തിൽ പ്രതികൾ മൊഴി നൽകി. സമ്മതമില്ലാതെ അന്യജാതിക്കാരനെ മകൾ വിവാഹം കഴിച്ചതിലുള്ള എതിർപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതികൾ മൊഴി നൽകി. വിവാഹത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടും അനീഷ് ഹരിതയെ വിവാഹം കഴിച്ചു. ഇത് തങ്ങളുടെ അഭിമാനത്തിനേറ്റ ക്ഷതമാണെന്നും ഇതേത്തുടർന്നാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പ്രഭുകുമാർ പറഞ്ഞു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.

എന്നാൽ, പ്രതിയുടെ മൊഴി തള്ളിക്കളയുകയാണ് അനീഷിന്റെ കുടുംബം. പ്രകോപനമേതുമില്ലാതെയാണ് പ്രതികൾ അനീഷിനെ ആക്രമിച്ചതെന്ന് സംഭവത്തിലെ ദൃക്സാക്ഷിയും അനീഷിന്റെ സഹോദരനുമായ അരുൺ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button