Latest NewsIndiaNews

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; കണ്ണൂര്‍ സ്വദേശി ഷാജഹാനെ കുടുക്കി എന്‍ഐഎ; രാജ്യത്തിന് ഭീഷണി

വ്യാജ പാസ്‌പോര്‍ട്ടുമായി തുര്‍ക്കിയിലെത്തിയ ഷാജഹാനെ അവിടെ നിന്നു ഡല്‍ഹിയിലേക്കു തിരിച്ചയച്ചു.

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള മലയാളി യുവാവിന് ഏഴ് വര്‍ഷത്തെ കഠിന തടവ്. 35കാരനായ കണ്ണൂര്‍ കൂടാളി സ്വദേശി ഷാജഹാന്‍ വെള്ളുവക്കണ്ടിയെയാണു ഡല്‍ഹി എന്‍ഐഎ കോടതി ശിക്ഷിച്ചത്. 73,000 രൂപ പിഴയും ചുമത്തി. ഇയാള്‍ക്ക് ഐഎസുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് കോടതി ഇയാളെ കഠിന തടവിന് ശിക്ഷിച്ചത്.

എന്നാൽ സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഐഎസ് ശൃംഖലയുമായി ബന്ധമുള്ള ഇയാള്‍ക്ക് മേല്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഐഎസ് ശൃംഖലയുമായി ബന്ധമുള്ള ഇയാളെ 2017 ജൂലൈയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണു പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുത്തു.

Read Also: തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു

വ്യാജ പാസ്‌പോര്‍ട്ടുമായി തുര്‍ക്കിയിലെത്തിയ ഷാജഹാനെ അവിടെ നിന്നു ഡല്‍ഹിയിലേക്കു തിരിച്ചയച്ചു. തുര്‍ക്കി വഴി സിറിയയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. ഐഎസ് സംഘത്തിന്റെ ഭാഗമാകാനുള്ള രണ്ടാം ശ്രമമായിരുന്നു ഇത്. 2016ല്‍ കുടുംബസമേതം മലേഷ്യ വഴി തുര്‍ക്കിയിലേക്കു കടക്കാനുള്ള ആദ്യ ശ്രമവും പരാജയപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലെത്തിയ ഇയാള്‍ ചെന്നൈയില്‍ നിന്നു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. മുഹമ്മദ് ഇസ്മായില്‍ മൊഹിദീന്‍ എന്ന വ്യാജ പേരില്‍ 2017ല്‍ വീണ്ടും പുറപ്പെട്ടെങ്കിലും തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ പിടിയിലായി.

shortlink

Related Articles

Post Your Comments


Back to top button