Latest NewsKeralaNews

14കാരി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

കൊച്ചി: പിതാവിന്‍റെ പീഡനത്തിന് ഇരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ 14കാരി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുകയുണ്ടായി. കുട്ടിയുടെ മരണകാരണം ന്യുമോണിയയാണെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌രെ പറഞ്ഞു.

രണ്ട് വര്‍ഷം മുൻപ് പീഡനത്തിനിരയായതിനെ തുടർന്നാണ് കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി മരിക്കുന്നത്. പൂർണ ആരോഗ്യവതിയായ പെൺകുട്ടി മരിച്ചതിൽ ദുരൂഹതുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹം തടഞ്ഞു.

അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിക്കുകയുണ്ടായി. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം.

സംഭവത്തിൽ അന്വേഷണ നടത്തുമെന്ന് ഉറപ്പ് നൽകാതെ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും തൃക്കാക്കര എ.സി.പി നേരിട്ടെത്തി വ്യക്തമാക്കിയതോടെയാണ് സമരം അവസാനിപ്പിക്കുകയുണ്ടായത്.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ആംബുലന്‍സില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കാണ് എത്തിച്ചത്. മൃതദേഹം ആംബുലന്‍സില്‍നിന്നിറക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു ഉണ്ടായത്. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം നടക്കുന്നത്. ഇതാണ് നാട്ടുകാരിൽ സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button