KeralaLatest NewsNews

ഭക്തരെ കൊള്ളയടിക്കാൻ വീണ്ടും ദേവസ്വം ബോർഡ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താം എന്ന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൻ്റെ പുതിയ നിർദ്ദേശം

തിരുവനന്തപുരം: ഉത്സവ പിരിവിനു ക്ഷേത്രോപദേശക കമ്മിറ്റി പിരിക്കുന്നതിൽ അഞ്ച് ശതമാനം ബോർഡിന് നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പണപ്പിരിവിനായി സീൽ നൽകുന്ന തുകയുടെ 5 ശതമാനം മുൻകൂറായി നൽകണമെന്നാണ് ദേവസ്വം ബോർഡ് ഉത്തരവ്.

Also related: സിപിഎം കള്ളവോട്ട് ചെയ്തു തോല്പിച്ചു, തെളിവുകളുമായി ബിജെപി സ്ഥാനാർത്ഥി കോടതിൽ

നൽകുന്ന രസീതുകൾ ഉപയോഗിച്ച് പിരിവ് നടത്തില്ലെങ്കിലും ദേവസ്വം ബോർഡിന് 5 ശതമാനം നൽകേണ്ടി വരും. ഉത്സവ പിരിവിൻ്റെ വിഹിതം ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. നവാഹം, സപ്താഹം എന്നീ ഉത്സവങ്ങളുടെ വിഹിതം വേണം എന്ന് ദേവസ്വം ബോർഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്താം എന്ന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൻ്റെ പുതിയ നിർദ്ദേശം.

Also related: രാഹുലിനെ വീഴ്ത്തി, ഇനി അടുത്ത ലക്ഷ്യം റായ്ബറേലിയിൽ സോണിയ, തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

ഭക്തരെ കൊള്ളയടിക്കുന്നതിന് തുല്യമാണ് ബോർഡിൻ്റെ ഈ നടപ്പടി എന്ന വിമർശനം ക്ഷേത്രോപദേശകമ്മിറ്റികൾ ഉയർന്നുണ്ട്. സീൽ ചെയ്യുന്ന കൂപ്പണുകളുടെ 70-80 ശതമാനം മാത്രമേ പിരിഞ്ഞു കിട്ടാറുള്ളു എന്ന് ക്ഷേത്ര ഉപദേശക കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപദേശക സമിതികളുടെ ഉത്സവ പിരിവിന് നിയന്ത്രണമേർപ്പെടുത്തുക മാത്രമാണ് പുതിയ ഉത്തരവിന് പിന്നിലുള്ളത് എന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button