Latest NewsNewsIndiaCrime

വീട്ടിലെത്തിയ ഭാര്യ കണ്ടത് ഭർത്താവിന്റെ മടിയിലിരിക്കുന്ന സയൻസ് ടീച്ചറെ; കണക്ക് മാഷിന്റെ കണക്കുകൂട്ടലെല്ലാം തെറ്റി

ഭർത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിക്ക് ദാരുണ മരണം. കാമുകിക്കൊപ്പം ഭാര്യ പൊക്കിയ നാണക്കേടിൽ നിന്നും രക്ഷപെടാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാൽ എന്ന അധ്യാപകനാണ് സുമതിയെന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.

സ്കൂളിലെ സയൻസ് അധ്യാപികയായ ദാമിനിയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം യുവാവിന്റെ ഭാര്യ മനസിലാക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഇരുവരും കാണാതായപ്പോൾ സുമതി ആശ്വസിച്ചു. എന്നാൽ, ലോക്ക്ഡൗൺ കഴിഞ്ഞ് സ്കൂളുകൾ വീണ്ടും തുറന്നതോടെ കമിതാക്കൾ പഴയതിനേക്കാൾ കൂടുതൽ അടുത്തു. ഏറെനാളായി ഇവർ സ്കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര. ഇതോടെ, സംഗതി കൈവിട്ട് പോവുകയാണെന്ന് മനസിലാക്കിയ സുമതി ഭർത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടാൻ പദ്ധതിയിട്ടു.

Also Read:കേരളം ആർക്കൊപ്പം? പിണറായി വിജയൻ വീണ്ടും വരുമോ ? ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയുടെ പ്രവചനം ഇങ്ങനെ

ഇതിന്റെ ഭാഗമായി ഒരു ദിവസം തന്റെ വീട്ടിലേക്കു പോകുന്നു എന്ന ഭാവേന ഭാര്യ സുമതി വീട്ടിൽ നിന്നുമിറങ്ങി. ഈ സമയം കൊണ്ട് റാം ലാൽ ദാമിനിയെ ക്ഷണിച്ചു വരുത്തി. വീട്ടിൽ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭർത്താവിന്റെ മടിയിൽ ഇരിക്കുന്ന കാമുകിയെയാണ്. ഒച്ചപ്പാട് ഉണ്ടായതോടെ ഭർത്താവും ഭാര്യയും തമ്മിൽ വഴക്കായി. ഇതിനിടയിൽ യുവാവ് സുമതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കെട്ടി തൂക്കുകയായിരുന്നു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് മനസിലായി. റാം ലാലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. ഭർത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button