KeralaLatest NewsNews

അറബ് രാജ്യവുമായി കൈകോർത്ത് ഇന്ത്യ; നരേന്ദ്ര മോദിയും മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണില്‍ സംസാരിച്ചു

സൗദി കിരീടാവകാശിയോട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മോദി ആവര്‍ത്തിച്ചു.

ന്യൂഡല്‍ഹി: അറബ് രാജ്യവുമായുള്ള ബന്ധം ദൃഢമാക്കി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൌ​​ദുമായി ടെലിഫോണില്‍ സംസാരിച്ചു. 2019 ല്‍ സ്ഥാപിതമായ ഉഭയകക്ഷി നയതന്ത്ര പങ്കാളിത്ത കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യ-സൗദി പങ്കാളിത്തത്തിലെ സ്ഥിരമായ വളര്‍ച്ചയെക്കുറിച്ച്‌ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാൽ സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ആഗ്രഹം നരേന്ദ്ര മോദി പ്രകടിപ്പിച്ചതായി പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ സൗദി നിക്ഷേപകര്‍ക്ക് നല്‍കുന്ന അവസരങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തില്‍ കോവിഡ്-19 നെതിരായ പരസ്പരം സഹകരിക്കുന്നത് തുടരാന്‍ ഇരുവരും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു. സൗദി കിരീടാവകാശിയോട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മോദി ആവര്‍ത്തിച്ചു. പരസ്പര താല്‍പ്പര്യത്തിന്റെ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങള്‍ അവര്‍ അവലോകനം ചെയ്തു, പി എം ഒ പറഞ്ഞു.

Read Also: ചൈനയിൽ തരംഗമായി ട്രംപിന്‍റെ ബുദ്ധ പ്രതിമ; വില 44000 രൂപ

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പരസ്പരം പിന്തുണ നല്‍കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് -19 മഹാമാരി മൂലമുണ്ടായ വെല്ലുവിളികളെക്കുറിച്ച്‌ ഇരു നേതാക്കളും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിളിച്ചു ആറുമാസത്തിന് ശേഷമാണ് ടെലിഫോണിക് സംഭാഷണം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ആഗ്രഹം മോദി സൗദി നേതാവുമായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ സൗദി നിക്ഷേപകര്‍ക്ക് നല്‍കുന്ന അവസരങ്ങളും ശ്രദ്ധയില്‍പ്പെടുത്തി. പരസ്പര താല്‍പ്പര്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും അവര്‍ അവലോകനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button