Latest NewsNewsIndia

1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’; മദ്യം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

സംഭവത്തിൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’ എന്നായിരുന്നു സുരക്ഷാ പോലീസുകാരുടെ വാദം. എന്നാൽ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു. ആഗ്രയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍ അവകാശപ്പെട്ടത്. സംഭവം വിവാദമായതോടെ ആഗ്ര സോണ്‍ എഡിജി രാജീവ് കൃഷ്ണ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഈ സംഭവത്തിൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

read also:വാസെ ഉപയോഗിച്ചത് 13 ഫോണുകൾ, മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം 5 ഫോണുകൾ നശിപ്പിച്ചു

പ്രാഥമിക അന്വേഷണത്തിൽ മദ്യം ഗ്യാങ്സ്റ്റര്‍ ബന്തു യാദവിന് നിയമവിരുദ്ധമായി വിറ്റതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button