KeralaLatest News

ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കയറ്റി അതിക്രൂര പീഡന കൊലപാതകം ആയിട്ടും നിലമ്പൂര്‍ രാധ വധക്കേസ് ആവിയായതെങ്ങനെ?

ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൊച്ചി: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെവിട്ടു. ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബി.കെ. ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവര്‍ ചുള്ളിയോട് കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെവിട്ടത്. ഇരുവരെയും നേരത്തെ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍വെച്ച്‌ കൊല്ലപ്പെട്ടത്.

ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കുളത്തില്‍ കെട്ടിത്താഴ്‌ത്തുകയും ചെയ്തു. കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട് 2015-ല്‍ ഇരുവരെയും മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് നടന്ന കേസില്‍ പ്രതിഭാഗവും, വാദിഭാഗവും നല്‍കിയ അപ്പീലിന്മേലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനക്കു വന്നത്. 2014 ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്നാണ് കണ്ടെത്തിയിരുന്നത്. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈല്‍ഫോണ്‍ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തിരുന്നു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞിരുന്നത്. രാധയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി 9ന് വൈകീട്ടാണ് മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. 10ന് രാവിലെ കുളം വറ്റിച്ച്‌ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ രാധയുടേതെന്ന് തിരിച്ചറിയുകയായിരുന്നു.

ഉടന്‍ തന്നെ പ്രതികള്‍ പൊലീസ് പിടിയിലായി. തുടര്‍ന്ന് ഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂര്‍ത്തിയായത്. അന്വേഷണത്തില്‍ നേരത്തെ രാധയെ പ്രതികള്‍ വാഹനമിടിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബലാല്‍സംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കൊലക്കേസാണിത്. ജഡം തിരിച്ചറിയാനായി ഡി എന്‍ എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ്.

കേസില്‍ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രതിയായ ബിജു നായര്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗവുമായിരുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി കേസിലെ പ്രതി ബിജു കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങളായി രാധയും ഇതേ ഓഫീസില്‍ തൂപ്പുജോലി ചെയ്തു വരികയുമായിരുന്നു. വളരെ അടുപ്പത്തിലായിരുന്നു ഇരുവരുമെങ്കിലും കുറച്ചു നാളായി അകന്നിരുന്നതായി ബിജു മൊഴി നല്‍കിയിട്ടുണ്ട്. രാധ മനസ്സുതുറന്നാല്‍ തന്റേതടക്കമുള്ള ചിലരുടെ കുടുംബജീവിതം തകരുമെന്ന് ബിജു ഭയന്നിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button