Latest NewsNewsIndia

കൗമാരക്കാരിയെ നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത് മാസങ്ങളോളം

പണം നല്‍കി അമ്മയെ വശത്താക്കി, ഞെട്ടിക്കുന്ന വിവരങ്ങള്‍

ചെന്നൈ: 15 കാരിയെ 12 പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു. കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ജോലി നല്‍കിയ വീട്ടുകാരനും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. നാമക്കല്‍ ജില്ലയിലെ തിരുഞ്ചന്‍കോട് ആണ് സംഭവം. ആറാം ക്ലാസ് വരെ പഠിച്ചിട്ടുള്ള പെണ്‍കുട്ടി ജോലിയുടെ ഭാഗമായി സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഈ വേളയിലാണ് പീഡനം നടന്നത്. ആറ് മാസമായി പെണ്‍കുട്ടിയെ ഇത്രയും പേര്‍ പലതവണയായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

Read Also : തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു

സഹോദരി ഭര്‍ത്താവിന്റെ പരിചയക്കാരനായ കണ്ണന്‍ എന്നയാളുടെ വീട്ടിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ഈ വേളയില്‍ പെണ്‍കുട്ടി സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സഹോദരിയുടെ ഭര്‍ത്താവാണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇത് അറിഞ്ഞ് ഇയാളുടെ സുഹൃത്തുക്കളും വീട്ടിലെത്താന്‍ തുടങ്ങി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. കണ്ണന്റെ വീട്ടില്‍ വെച്ചാണ് ഏഴ് പേര്‍ പീഡിപ്പിച്ചത്. ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ് കണ്ണന്‍.

പെണ്‍കുട്ടി വിവരം അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും വശത്താക്കി പീഡനം തുടര്‍ന്നു. അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവ് രോഗബാധിതനായതോടെയാണ് പെണ്‍കുട്ടിയുടെ പഠനം മുടങ്ങിയത്. പെണ്‍കുട്ടിക്ക് രണ്ടു സഹോദരിമാരുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button