COVID 19KeralaLatest NewsIndia

ഇൻഡോറിൽ പാസ്റ്റര്‍ എ.ജെ. സാമുവലിന്‍റെ കുടുംബത്തില്‍ മൂന്നുപേര്‍ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചു

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ജോണ്‍സണിന് മാര്‍ച്ച്‌ അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം

ഇന്ദോര്‍ (മധ്യപ്രദേശ്): ഇൻഡോറിലെ പാസ്റ്റര്‍ എ.ജെ. സാമുവലിന്‍റെ കുടുംബത്തില്‍ ഞായറാഴ്ച നടന്നത് പത്തു ദിവസത്തിനിടെ മൂന്നാമത് ശവസംസ്കാരമായിരുന്നു. കോവിഡ്-19 ബാധിച്ച്‌ ആ മലയാളി കുടുംബത്തിലെ മൂന്നുപേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത്. പാസ്റ്റര്‍ എ.ജെ. സാമുവല്‍ (86), ഭാര്യ കുഞ്ഞമ്മ സാമുവല്‍ (83), മകന്‍ ജോണ്‍സല്‍ സാമുവല്‍ (61) എന്നിവരാണ് മഹാമാരിയില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയവര്‍.

കുടുംബത്തില്‍ ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടത് ജോണ്‍സണ്‍ സാമുവലിനായിരുന്നു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ജോണ്‍സണിന് മാര്‍ച്ച്‌ അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം. സാധാരണ ജലദോഷത്തിനപ്പുറമൊന്നും അപ്പോള്‍ കരുതിയിരുന്നില്ല. ഡോക്ടറെ കണ്ട് മരുന്നുകഴിച്ചെങ്കിലും മാറിയില്ല. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് അദ്ദേഹവും കുടുംബവും കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പൊസിറ്റീവായിരുന്നു.

വന്ദന നഗര്‍ പെന്തക്കോസ്ത് ചര്‍ച്ചിലെ പാസ്റ്ററായ സാമുവലിനും കുഞ്ഞമ്മക്കും ജോണ്‍സണും പുറമെ ജോണ്‍സന്‍റെ ഭാര്യ ഷോബിയും (56) മകന്‍ ഫില്‍മോന്‍ ജോണ്‍സണും (24) കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. മെഡിക്കല്‍ സ്റ്റാഫായ ഫില്‍മോന്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതനായിരുന്നു. പിന്നീട് ഇയാള്‍ വാക്സിന്‍ എടുക്കുകയും ചെയ്തു. പരിശോധനയില്‍ ഫില്‍മോന്‍ മാത്രമാണ് നെഗറ്റീവായത്.

 

‘ഓരോരുത്തരെയായി ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. കുഞ്ഞമ്മ വളരെ മനക്കരുത്തുള്ള സ്ത്രീയായിരുന്നു. തന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങണമെന്നും ഇടക്കിടെ അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’- ജോണ്‍സന്‍റെ ഭാര്യാസഹോദരന്‍ ടൈറ്റസ് സാമുവല്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’നോട് പറഞ്ഞു. ജോണ്‍സന്‍റെ ഭാര്യ ഷോബി വീട്ടില്‍ ഐസൊലേഷനിലായിരുന്നു. 13 ദിവസത്തിനുശേഷമാണ് അവര്‍ നെഗറ്റീവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button