Latest NewsIndia

സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് മുന്നിൽ റഫാലും പൗരത്വവും അടക്കം നിര്‍ണായക കേസുകള്‍

കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റു. രാഷ്ട്രപതിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്‌ത് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു രമണ ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.

2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവാഴ്‌ച പരിഗണിക്കും. റഫാല്‍, ജമ്മു കാശ്‌മീര്‍, സി എ എ – എന്‍ ആര്‍ സി അടക്കമുളള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍ വി രമണ പരിഗണിക്കും.

read also: ഡല്‍ഹിയിലെ ഓക്സിജൻ ക്ഷാമത്തിനിടെ വീട്ടില്‍ ഓക്‌സിജന്‍‍ പൂഴ്ത്തിവെച്ചു കരിഞ്ചന്തയിൽ വിൽപന; വീട്ടുടമ അറസ്റ്റില്‍

അതേസമയം നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടാകാറുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button