Latest NewsNewsIndia

ഡോക്ടറെ വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി : പ്രൊഫസറായ ഭാര്യ അറസ്റ്റില്‍

ഭോപ്പാല്‍: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടറായ ഭര്‍ത്താവിനെ കോളേജ് പ്രൊഫസര്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഡാ. നീരജ് പഥക്കി(65)നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ മമത പഥക്കിനെ(63) പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പോരാളി ഷാജിയുടെ ഒരു കാപ്സൂൾ സച്ചിദാനന്ദൻ്റെ കയ്യിലുണ്ട് ,അത് പുറത്തായാൽ അതോടെ കേന്ദ്രസർക്കാർ വീഴും : സന്ദീപ് വാര്യർ

ഏപ്രില്‍ 29-നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാല്‍ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ പ്രൊഫസര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിന് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയമായിരുന്നു ഇവര്‍ക്ക്. ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിനല്‍കിയത്. ഇതിനുശേഷം വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തി.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രൊഫസര്‍ മരണവിവരം പുറത്തറിയിച്ചത്. ഭര്‍ത്താവ് ഏറെനാളുകളായി അസുഖബാധിതനായിരുന്നുവെന്നാണ് പൊലീസിനോടും പറഞ്ഞത്. ഏപ്രില്‍ 30-ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാല്‍ ഝാന്‍സിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പൊലീസില്‍ സംശയമുണര്‍ത്തി. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചത്.
മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രൊഫസറാണ് അറസ്റ്റിലായ മമത.

shortlink

Related Articles

Post Your Comments

Related Articles


Back to top button