COVID 19Latest NewsNewsInternationalCrime

പാകിസ്ഥാൻ റെഡ് ലിസ്റ്റിൽ പെട്ടത് വിനയായി, ഒരേസമയം രണ്ട് കാമുകന്മാരെ പറ്റിച്ച യുവതിയെ കൊലപ്പെടുത്തി കാമുകൻ

സുന്ദരിയായ ലണ്ടന്‍കാരിയെ വെടിവെച്ചത് കാമുകരില്‍ ഒരാളെന്ന് പൊലീസ്

ലാഹോർ: പഠനത്തിന് അവധി നൽകി ലാഹോറിൽ കുറച്ച് ദിവസം താമസത്തിനെത്തിയ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്. മെയ്റാ സുല്‍ഫിക്കര്‍ എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഒരേസമയം, യുവതിക്ക് രണ്ട് കാമുകന്മാർ ഉണ്ടായിരുന്നുവെന്നും ഇതിൽ ഒരാളാണ് കൊലപാതകം ചെയ്തതെന്നും പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സാദ് അമീര്‍ ബട്ട് എന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഒളിവില്‍ പോയ മറ്റൊരു കാമുകനായ സഹീര്‍ ജദൂന്‍ എന്ന യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ലണ്ടനില്‍ നിന്നെത്തിയ സുല്‍ഫിക്കറിന് താമസിക്കാന്‍ ഡിഫന്‍സ് ഏരിയയില്‍ വാടകയ്ക്ക് വീട് എടുത്തുകൊടുത്തത് ജദൂന്‍ ആണ്. ജദൂനുമായി യുവതി പ്രണയത്തിലായെന്നും ഇതറിഞ്ഞ അമീർ യുവതിയെ കൊലപ്പെടുത്തുകയും ചെയ്തെന്നാ് പൊലീസ് കരുതുന്നത്. കാമുകന്മാര്‍ ഇരുവരും ചേര്‍ന്നാണോ അതോ അവരില്‍ ഒരാള്‍ മാത്രമാണോ കൊലനടത്തിയതെന്ന് വ്യക്തമല്ല.

Also Read:‘ഓ..യാ.. സ്റ്റിക്കറുമായി’ കളക്ടർ ബ്രോ, ഭാര്യ കുറ്റസമ്മതം നടത്തിയിട്ടും രക്ഷയില്ല; എന്‍. പ്രശാന്തിനെ പൂട്ടാൻ പിണറായി

കാമുകന്മാർക്ക് പരസ്പരം അറിയാമെന്നാണ് പൊലീസ് പറയുന്നത്. കാമുകന്മാർ രണ്ട് പേരും യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും വിവാഹത്തോട് താൽപ്പര്യമില്ലെന്നായിരുന്നു മറുപടി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ഫെല്‍ത്താം സ്വദേശിനിയാണ് സുല്‍ഫിക്കര്‍. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനില്‍ നിന്നും ഗ്രാജുവേഷന്‍ എടുത്ത സുല്‍ഫിക്കര്‍ അമ്മയുമൊത്ത് കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പാക്കിസ്ഥാനില്‍ എത്തിയത്. എന്നാല്‍ പാക്കിസ്ഥാന്‍ കോവിഡ് റെഡ് ലിസ്റ്റില്‍ പെട്ടതോടെ അവിടെ തന്നെ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button