Latest NewsNewsFootballSports

കോപ അമേരിക്ക 2021: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്ന് സ്കലോണി

ബ്യൂണസ് അയേഴ്സ്: ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ വിധി പറയും. ഞായറാഴ്ച ടൂർണമെന്റ് ആരംഭിക്കാനിരിക്കയെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ആദ്യം കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്താൻ തീരുമാനിച്ച ടൂർണമെന്റിൽ നിന്ന് ആഭ്യന്തര പ്രശ്നങ്ങൾ മുൻനിർത്തി കൊളംബിയ പിന്മാറുകയും, തുടർന്ന് കോവിഡ് വ്യാപനം കണക്കിലെടുത്ത് അർജന്റീനയിൽ നടത്താൻ പറ്റാത്ത സാഹചര്യവുമായിരുന്നു.

തുടർന്ന് മത്സരം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. ബ്രസീലിലെ സാഹചര്യങ്ങൾ ഒട്ടും മെച്ചമല്ല എന്നും അവിടെയും കോവിഡ് ഭീതിയുണ്ടെന്നും അർജന്റീനീയൻ പരിശീലകൻ സ്കലോണി പറഞ്ഞു. ബ്രസീലിൽ കളി നടത്തുന്നുവെങ്കിലും എല്ലാ കാര്യത്തിലും അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെന്ന് സ്കലോണി പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ പോലെ പ്രയാസമുള്ള മത്സരങ്ങൾ കളിച്ച് നേരെ കോപ അമേരിക്ക ടൂർണമെന്റ് കളിക്കാൻ പോകുന്നതും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്നും അവിടെ കളിക്കാൻ പോകുന്നത് താരങ്ങൾക്ക് ഭയമാണെന്നും സ്കലോണി പറഞ്ഞു.

Read Also:- യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ

അർജന്റീനയിലെ അതേ കോവിഡ് സാഹചര്യമാണ് ഇപ്പോൾ ബ്രസീലിലും. ഈ സാഹചര്യം കണക്കിലെടുത്താണ് ബ്രസീലിലെ പ്രതിപക്ഷ പാർട്ടികളും ആരോഗ്യപ്രവർത്തകരും താരങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയത്. എതിർപ്പ് വകവയ്ക്കാതെ കോപ അമേരിക്കയുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജയ്ർ ബോൽസൊനാരോ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button