Latest NewsNewsFootballSports

കോപ അമേരിക്കയിൽ ചിലിയെ തകർത്ത് പരാഗ്വേ: ഉറുഗ്വേയ്ക്ക് തകർപ്പൻ ജയം

ബ്രസീലിയ: കോപ അമേരിക്ക ഗ്രൂപ്പ് എ മത്സരത്തിൽ ഉറുഗ്വേയ്ക്ക് തകർപ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ നാൽപ്പതാം മിനിറ്റിൽ കിന്റോസിന്റെ സെൽഫ് ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പൂർണ ആധിപത്യം നേടിയ ഉറുഗ്വേ 79-ാം മിനിറ്റിൽ സൂപ്പർതാരം എഡിസൺ കവാനിയുടെ ഗോളിലൂടെ ജയമുറപ്പിച്ചു.

കോപ അമേരിക്കയിലെ എ ഗ്രൂപ്പിൽ ഉറുഗ്വേയ്ക്ക് പിന്നാലെ ക്വാർട്ടർ ഉറപ്പിച്ച് പരാഗ്വേയും. ശക്തരായ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് പരാഗ്വേ ഘട്ടം കടക്കുന്നത്. 33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയിലൂടെയാണ് പരാഗ്വേ ആദ്യ ഗോൾ നേടിയത്. കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ പിറന്നത്. അൽമിറോൺ എടുത്ത കോർണറിൽ ഹെഡ് ചെയ്ത് ബ്രയാൻ പന്ത് ഗോൾ വലയ്ക്കുള്ളിലെത്തിച്ചു.

Read Also:- യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം

58-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു പരാഗ്വേയുടെ രണ്ടാമത്തെ ഗോൾ. കാർലോസ് ഗോൺസാലസിനെതിരായ ചിലി താരത്തിന്റെ ഫൗളാണ് പരാഗ്വേയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. പെനാൽറ്റി വലയിലാക്കിയത് അൽമിറോൺ. ചിലി നേരത്തെ തന്നെ കോപ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചിരുന്നു. കളിയിൽ കൂടുതൽ ആധിപത്യം പുലർത്തി കളിച്ചത് ചിലി ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button