Latest NewsKeralaNewsCrime

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : ശാസ്ത്രീയ തെളിവുകള്‍ക്കായി അന്വേഷണ സംഘം

പെൺകുട്ടിക്ക് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി

തൊടുപുഴ : ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അർജുനുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസ്സുകാരിയെ കൂടാതെ മറ്റു കുട്ടികളെ ഇത്തരത്തിൽ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടോയെന്നറിയാൻ വിശദമായി ചോദ്യം ചെയ്യും.

പെൺകുട്ടിക്ക് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. അതിനാൽ വണ്ടിപ്പെരിയാറിലെ കടകളിൽനിന്നും പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കുട്ടിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.

Read Also  :  ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നാനുള്ള കാര്യമെന്തെന്ന് വെളിപ്പെടുത്തി രേഷ്മ : അനന്തു ഫേക്ക് ഐഡി അല്ലെന്നും രേഷ്മ

ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിലാണ് പീഡന വിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button