NattuvarthaLatest NewsKeralaNews

എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി

2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക

മുംബൈ: എ.ടി.എം സേവനങ്ങൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. സൗജന്യ എ.ടി.എം ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാമെന്നാണ് നിർദ്ദേശം. പണം പിൻവലിക്കൽ, ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക.

ഏഴുവർഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നതെന്നും ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നും റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടു. 2014ലാണ് എ.ടി.എം സേവനങ്ങൾക്കുള്ള നിരക്കുകൾ അവസാനമായി പുതുക്കി നിശ്ചയിച്ചത്. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

നിലവിൽ എ.ടി.എമ്മിൽ നിന്ന് ഉപഭോക്താക്കൾക്ക് പരമാവധി അഞ്ചുതവണ സൗജന്യ ഇടപാടുകൾ നടത്താം. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button