Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഇത്തവണ കൂടുതൽ മെഡൽ ലഭിക്കുമെന്ന് പുല്ലേല ഗോപിചന്ദ്

ഹൈദരാബാദ്: പിവി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകൻ പുല്ലേല ഗോപിചന്ദ്. നിലവിൽ അന്താരാഷ്ട്ര റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് സിന്ധു. 2016ലെ റിയോ ഒളിമ്പിക്സിൽ കരോലിന മാരിനോട്‌ തോറ്റ് വെള്ളി മെഡൽ കൊണ്ട് തൃപ്തിയാകേണ്ടി വന്ന താരമാണ് സിന്ധു. ഇത്തവണ വെള്ളി സ്വർണമാക്കാമെന്ന പ്രതീക്ഷയോടെയാണ് താരം ടോക്യോയിൽ എത്തിയിരിക്കുന്നത്. താരം മികച്ച ഫോമിലാണെന്നും വരാനിരിക്കുന്ന ഗെയിംസിൽ സിന്ധുവിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടാകുമെന്നും ഗോപിചന്ദ് പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ബാഡ്മിന്റൺ ഡബിൾസ് വിഭാഗത്തിൽ സത്വിക്സൈരാജ് റാങ്കിറെഡി, ചിരാഗ് ഷെട്ടി എന്നിവരും മെഡൽ നേടുമെന്ന് ഗോപിചന്ദ് പറഞ്ഞു. കോച്ചിംഗ് വൈദഗ്ധ്യത്തിന് പേരുകേട്ട ഗോപിചന്ദ് അത്ലറ്റുകളെ സംബന്ധിച്ചിടത്തോളം മാനസിക സ്ഥിരത എത്രത്തോളം നിർണായകമാണെന്നതിനെക്കുറിച്ചും സംസാരിച്ചു. പ്രത്യേകിച്ചും ബയോ ബബിൾ സമയത്ത് അവർക്ക് കോവിഡിന് മുമ്പുള്ള അതേ സ്വാതന്ത്ര്യമില്ല.

‘ഇത്തവണ കൂടുതൽ മെഡൽ ഈ ഒളിമ്പിക്സിൽ നിന്ന് രാജ്യത്തിന് ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ നമ്മുടെ മികച്ച പ്രകടനം (ആറ് മെഡലുകൾ നേടിയത്) ഇത്തവണ മറികടക്കും. സർക്കാരിൽ നിന്ന് ധാരാളം പിന്തുണയും സഹായവും താരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ്, ഗുസ്തി, ഭാരോദ്വഹനം (മിരാബായ് ചാനു) എന്നിവരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്’.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു

‘സിന്ധുവിന് മെഡൽ നേടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവൾ തീർച്ചയായും നമ്മുടെ ഫേവറേറ്റുകളിൽ ഒരാളാകും. കൂടാതെ, സാത്വിക്കും ചിരാഗും കടുത്ത വെല്ലുവിളി ഉയർത്തുമെങ്കിലും ഒരു മെഡലിനുള്ള സാധ്യത ഞാൻ കാണുന്നു. ഇത്തവണ ഒരു മെഡൽ കൊണ്ടുവരുമെന്ന വാഗ്ദാനം ധാരാളം അത്ലറ്റുകൾ പ്രകടിപ്പിച്ചിട്ടുണ്ട്’ ഗോപിചന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button