Latest NewsNewsIndia

ഇന്ത്യയില്‍ കുട്ടികളുടെ കോവിഡ് വാക്‌സിന്‍ ആഗസ്റ്റ് മാസം മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനിടെ മറ്റൊരു ആശ്വാസ വാര്‍ത്ത വരുന്നു. കുട്ടികള്‍ക്കുള്ള കൊറോണ വാക്‌സിന്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ ഇന്ത്യയില്‍ വരുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മണ്ടാവിയ പറഞ്ഞു.

Read Also :ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ സൈക്കിൾ സവാരി നടത്തുന്ന മലപ്പുറം സ്വദേശികൾക്ക് കൈയ്യടിച്ച് മേയർ ആര്യ

ചൊവ്വാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍, 18 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്ക് മാത്രമാണ് ആന്റി കൊറോണ വാക്‌സിന്‍ നല്‍കുന്നത്.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് കൊറോണ അണുബാധയുടെ ശൃംഖല തകര്‍ക്കാനും സ്‌കൂളുകള്‍ വീണ്ടും തുറക്കാനുമുള്ള ഒരു സാദ്ധ്യതയിലേക്കാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബറോടെ രാജ്യത്ത് ആരംഭിക്കാമെന്ന് എയിംസ് മേധാവി പറഞ്ഞിരുന്നു. സിഡസ് കാഡില അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാസിന്‍ ട്രയല്‍ ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ കുട്ടികള്‍ക്കായി പൂര്‍ത്തിയാക്കാം. അതേസമയം, ഫൈസറിന്റെ വാക്‌സിന് യുഎസ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. അത്തരമൊരു സാഹചര്യത്തില്‍, കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള പ്രചാരണം സെപ്റ്റംബറോടെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button