KeralaLatest NewsNews

നാടാര്‍ സംവരണത്തിന് സ്റ്റേ : സര്‍ക്കാരിന് തിരിച്ചടി

 

കൊച്ചി : ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനാകില്ല. സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒബിസി പട്ടികയില്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമെന്നും ഹൈക്കോടതി അറിയിച്ചു.

Read Also : കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം

2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്- എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button