Latest NewsKeralaNattuvarthaNewsIndiaInternational

‘മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, വേണ്ടതെല്ലാം ചെയ്തു’: സർക്കാരിനെ ഓർത്ത് അഭിമാനമെന്ന് അഫ്‌ഗാനിൽ നിന്നെത്തിയ മലയാളി

കണ്ണൂർ: അഫ്‌ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്താൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സഹായിച്ചുവെന്ന് അഫ്‌ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുവെന്ന് ദീദിൽ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ നിന്നുമാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് ദീദിൽ പറയുന്നു. നാട്ടിലെത്താൻ കഴിയുമെന്ന്‌ വിചാരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ച്‌ ഇടപെട്ടുവെന്നും ദീദിൽ വ്യക്തമാക്കുന്നു. മരണത്തിന്റെ വക്കിൽ നിന്നാണ്‌ മടങ്ങിയെത്തുന്നത്‌. കേരള സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും നന്ദി രേഖപ്പെടുത്തുന്നതായി ദീദിൽ പറഞ്ഞു.

‘നോർക്ക സി ഇ ഒ, പിണറായി സാർ എന്നിവർ ഇടപെട്ടു. മുഖ്യമന്ത്രി നേരിട്ട് സി ഇ ഒയ്ക്ക് എല്ലാ വിവരങ്ങളും നിർദേശങ്ങളും നൽകിയിരുന്നു. മലയാളി കൂടെ ഉണ്ടെന്ന് അറിഞ്ഞതോടെ, എനിക്ക് വേണ്ടി കുറച്ച് കൂടി ശക്തമായി ഇടപെട്ടു. എന്നെ നാട്ടിലെത്തിക്കാൻ വേണ്ടത് എല്ലാം അദ്ദേഹം ചെയ്തു. എം പി മുതൽ എം എൽ എ മാർ വരെ എന്നെ വിളിച്ചിരുന്നു. നല്ല പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് നല്ല സപ്പോർട്ട് ആണല്ലോ കേരളം തരുന്നതെന്ന് കേരളത്തിൽ നിന്നുള്ള വാർത്തകൾ കണ്ടിട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വരെ പറഞ്ഞു. സർക്കാരിനെ ഓർത്ത് അഭിമാനം’, ദീദിൽ ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി.

Also Read:പ്രധാനമന്ത്രിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡൽഹിയ്ക്ക് നടന്ന് ആരാധകന്‍

അഫ്‌ഗാനിസ്ഥാനിൽ പെട്ട് പോയ ഇന്ത്യക്കാരിൽ ഒരാളായിരുന്നു ദീദിൽ. ദീദിൽ അടക്കമുള്ള 150 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിലേക്ക്‌ സഞ്ചരിച്ച 6 ബസുകൾ താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാന്റെ പിടിയിലായിരുന്ന ആറ്‌ മണിക്കൂർ ജീവിതം അവസാനിച്ചെന്ന്‌ കരുതിയതാണെന്ന്‌ നാട്ടിൽ തിരിച്ചെത്തിയ ദീദിൽ പറയുന്നു. കാബൂളിൽ നിന്ന്‌ കഴിഞ്ഞ ദിവസമാണ്‌ ദീദിൽ അടക്കമുള്ളവർ ഡൽഹിയിൽ എത്തിയത്‌. തുടർന്ന്‌ പ്രത്യേക വിമാനത്തിൽ ഗോവ വഴി ഇന്ന്‌ ഉച്ചയോടെയാണ്‌ ദീദിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്‌. നോർക്കയുടെ ബന്ധപ്പെട്ടത് ദീദിൽ ആയിരുന്നു. ജീവൻ കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നുവെന്ന് കണ്ണൂരിൽ എത്തിയ ദീദിൽ മാധ്യമങ്ങളോട് പറഞ്ഞു.

അഫ്‌ഗാനിലെ ക്യാംപിൽ നിന്നും നാട്ടിലെത്തിയത് വരെയുണ്ടായ സംഭവങ്ങൾ ദീദിൽ ഓർത്തെടുക്കുന്നു. താലിബാന്റെ പിടിയിൽ ആയതോടെ ജീവിതം അവസാനിച്ചുവെന്ന് കരുതി. എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയേണ്ടതാണ് അപ്പോൾ ഉണ്ടായിരുന്നുള്ളുവെന്ന് യുവാവ് പറയുന്നു.

Also Read:ഓണക്കോടിയോടൊപ്പം നഗരസഭാ അദ്ധ്യക്ഷ പണം നൽകി സംഭവം: കുറ്റം തെളിഞ്ഞാൽ പിന്തുണ നൽകില്ലെന്ന് പിടി തോമസ്

‘ആകെ രണ്ട് ഡ്രസ്സ് കൊണ്ടാണ് ഇറങ്ങി ഓടിയത്. വസ്ത്രം മാറാനോ ഒന്നും ഉള്ള സൗകര്യമോ സാഹചര്യമോ ഉണ്ടായിട്ടില്ല. അഞ്ച് ദിവസമായി ഇതുതന്നെയാണ് ഇടുന്നത്. അമ്മയോടൊന്നും വിശദമായി കാര്യങ്ങൾ പറഞ്ഞിരുന്നില്ല. ഇന്നലെയാണ് വീട്ടിൽ വിളിച്ച് എല്ലാം പറയുന്നത്. ഏകദേശം ആറ് മണിക്കൂറോളം താലിബാന്റെ കൈയ്യിലായിരുന്നു. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ജീവിതം പോയെന്ന് കരുതി. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം. ദൈവം സഹായിച്ചത് കൊണ്ട് ഇന്നിവിടെ എത്തി. അവർ നമ്മളെ ഒന്നും ചെയ്യുന്നൊന്നും ഉണ്ടായിരുന്നില്ല. എന്നാലും തീർന്നെന്ന് ഓർത്തു. നമ്മൾ സുരക്ഷിതരായതിന്റെ കാരണം യു.എസ് മിലിട്ടറി അവിടെ ഉള്ളത് കൊണ്ടാണ്. പിന്നെ, നമ്മുടെ കേന്ദ്ര സർക്കാരും. നമുക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തു’, ദീദിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button