KollamKeralaNattuvarthaLatest NewsNews

വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്: കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ ആത്മഹത്യ കേസിൽ പ്രതി കിരൺ കുമാറിനെതിരായ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പോലീസ്. 500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യ തന്നെയാണ് വിസ്മയയുടേത് എന്നാണു കുറ്റപത്രം പറയുന്നത്. കിരണിനെതിരെ ഒൻപത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Also Read:‘ലോക്നാഥ് ബെഹ്റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണം’: പാലാ ബിഷപ്പിനെ അനുകൂലിച്ച് വര്‍ഗീസ് വള്ളിക്കാട്ട്

സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് കിരണിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദന്‍, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല്‍പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപതിലേറെ തൊണ്ടി മുതലുകളും കോടതിക്ക് മുന്നില്‍ എത്തും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വിസ്മയ മരിച്ച് 90 നാള്‍ കഴിയുന്നതിന് മുമ്പാണ് കുറ്റപ്പത്രം കോടതിയില്‍ എത്തുന്നത്. പ്രതിയ്ക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കഴിഞ്ഞ ജൂണ് 21ന് പുലര്‍ച്ചെയാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ പിരിച്ചു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button