COVID 19KeralaLatest NewsNews

കൊവിഡ് രോഗി മരിച്ചെന്ന വ്യാജ അറിയിപ്പ്: അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി

വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം അന്വേഷണം നടത്തും. വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊവിഡ് ചികിത്സയിലിരിക്കെ കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന അറിയിപ്പ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ രാവിലെ എത്തണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്താനുള്ള ഒരുക്കങ്ങളും രമണന്റെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. എന്നാല്‍ ആംബുലന്‍സുമായി വീട്ടുകാര്‍ രാവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് രമണന്‍ ജീവനോടെ ഉണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

കൊവിഡ് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെയിരിക്കുക, മൃതദേഹങ്ങള്‍ മാറി നല്‍കുക തുടങ്ങി ഗുരുതര വീഴ്ചകള്‍ നേരത്തെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button