ArticleKeralaNews

ഇരട്ട ചങ്കന്റെ നാട്ടില്‍ അന്തംസിന് ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തണമെങ്കില്‍ ഇര ഉത്തര്‍പ്രദേശിലാവണം: അഞ്ജു പാര്‍വതി

അഞ്ജു പാര്‍വതി

തിരുവനന്തപുരം:  ചേവായൂര്‍ പീഡനവും ചേവരമ്പലത്തെ പീഡനവും ! അതിനികൃഷ്ടമായ ഈ രണ്ട് ബ്രൂട്ടല്‍ ഗ്യാങ്ങ് റേപ്പുകള്‍ അധികദിവസങ്ങളുടെ ഇടവേളയില്ലാതെ നടന്നത് അങ്ങ് ഉത്തരേന്ത്യയില്ലായിരുന്നില്ല ! ഡൈബത്തിന്റെ സ്വന്തം നാട് എന്നു അപരനാമമുള്ള, ഇരട്ട ചങ്കുള്ള തമ്പ്രാന്‍ ഭരണവും ആഭ്യന്തരവും കയ്യാളുന്ന കേരളത്തിലെ കോഴിക്കോട്ട് ആയിരുന്നു.

Read Also : നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ നേതൃത്വത്തിന്റെ തീരുമാനമായി കാണണം: ഹരിത മുന്‍ ഭാരവാഹികളെ തള്ളി പി.കെ ഫിറോസ്

സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോള്‍ഡ് പാത്രിയാര്‍ക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളില്‍ ഡ്രോണ്‍ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! പക്ഷേ റേപ്പ് നടന്നിട്ടില്ലാത്ത ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥയുടെ മര്‍ഡര്‍ ഗ്യാങ്ങ് റേപ്പ് നരേഷനുകളോടെ ഷെയറും പോസ്റ്റും ചെയ്യാന്‍ ആരും മറന്നിട്ടില്ല ! ഹൗ ബ്യൂട്ടിഫുള്‍ പീപ്പിള്‍ .

സാന്‍ഡ് വിച്ച് എന്ന ഒരൊറ്റ വാക്കില്‍ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്‌കരണവുമായി നടന്ന ടീമുകളൊക്കെ എന്തിയേ? കേരളത്തിന്റെ മോശം ആരോഗ്യമേഖലയെ പരാമര്‍ശിക്കാന്‍ വേണ്ടി മാത്രം കൊവിഡ് രോഗിയെ നടുക്കിരുത്തി ബൈക്കില്‍ യാത്ര ചെയ്തതിനെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു വാക്കിനെ ജനകീയ വിചാരണ ചെയ്ത ഒറ്റയൊരെണ്ണവും ചേവായൂരും കണ്ടില്ല; ചേവരമ്പലവും കണ്ടില്ല.

ഒരു സിവില്‍ സര്‍വ്വന്റിന്റെ വാട്‌സ് ആപ്പ് നമ്പറില്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ മെസ്സേജുകള്‍ അയച്ച് ഇറിറ്റേറ്റ് ചെയ്യിച്ചിട്ട് അതിനു മറുപടിയായി കിട്ടിയ ഓ യാ എന്ന സീമയുടെ സ്റ്റിക്കറില്‍ സ്ത്രീവിരുദ്ധത ആരോപിക്കുകയും അതിന്റെ പേരില്‍ ആ IAS ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുവാന്‍ യാതൊരു ഉളുപ്പും തോന്നാത്ത ഒരു സിസ്റ്റമാണ് കേരളാ മോഡല്‍ പ്രബുദ്ധത. ആ പ്രബുദ്ധ കേരളത്തിന്റെ പറ്റിലാണ് ഈ രണ്ട് ബ്രൂട്ടല്‍ ഗ്യാങ്ങ് റേപ്പുകള്‍ . എന്നിട്ടു പോലും അതിനെതിരെ പ്രതികരിക്കാന്‍ ഓ യാ വിരുദ്ധരെ ഒന്നും മഷിയിട്ട് നോക്കിയിട്ട് കാണുന്നേയില്ല.

വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച് വലിയ പൊട്ട് ചലഞ്ച് നടത്തിയ ഒറ്റയെണ്ണവും ചേവായൂര്‍ – ചേവരമ്പലം സ്റ്റാന്‍ഡിലേയ്ക്ക് വണ്ടി വീട്ടിട്ടില്ല. ആബുലന്‍സില്‍ നടന്ന പീഡന സീരീസ് കണ്ടിട്ടും കമാന്നൊരക്ഷരം മിണ്ടാതിരിക്കുന്നത് , സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയെ നേതാക്കന്മാര്‍ പീഡിപ്പിച്ചാലും പ്രതികരിക്കാതിരിക്കുന്നത് , പതിനാലു പേരുടെ നീണ്ട ലിസ്റ്റിട്ട് സ്വന്തം തൊഴിലിടത്തിലെ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചാലും സൈലന്‍സ് കീപ്പ് അപ്പ് ചെയ്യുന്നത് ഒക്കെ പുരോഗമനവും നവോത്ഥാനവുമാകുമ്പോള്‍ ഇതും അങ്ങനെ തന്നെ ആവണമല്ലോ.

ചേവായൂരിലും ചേവാരമ്പലത്തും ആ യുവതികളുടെ ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ ബാക്കി കിട്ടിയത്. അഥവാ മറ്റൊരു നിര്‍ഭയ ആയി അവര്‍ മാറിയെങ്കില്‍ പോലും നമ്മള്‍ ഷേവ് ചെയ്യാന്‍ ക്ഷൗര കത്തിയുമെടുത്ത് ഓടുന്നത് അങ്ങ് ദൂരെ വടക്കോട്ടായിരിക്കും . ഹാഷ് ടാഗ് ക്യാമ്പയിങ്ങ് നടത്തണമെങ്കില്‍ ഇര ഉത്തര്‍പ്രദേശിലാവണമെന്ന് നിര്‍ബന്ധമുണ്ട് നമുക്ക് . അതുമല്ലെങ്കില്‍ അമിത് ഷായുടെ പോലീസ് കേസ് കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലാവണം. മൈലേജ് കിട്ടാന്‍ എവിടെ ഹാഷ് ടാഗ് ഇടണം എവിടെ സേവ് പറയണം എന്ന് നല്ല ബോധം ഉള്ള അസ്സല്‍ അരാജകവാദികളാണ് ഇവിടുത്തെ മെയിന്‍ – സ്ട്രീം സാംസ്‌കാരിക നായകളും സില്‍മാ നടന്മാരും ഫെമിനിച്ചികളും .

സഖാത്തികളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അര്‍ദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങള്‍ റോഡിലിറങ്ങി രാത്രി നടന്നാല്‍ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാര്‍ക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡല്‍ എന്ന് ചേവായൂര്‍ സൂചിപ്പിക്കുന്നു. ടിക് ടോക് – ഷെയര്‍ ചാറ്റ്, ലിവിങ് ടുഗദര്‍ – ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇത്യാദി നരേഷന്‍സ് കണ്ട് പ്രണയ കുരുക്കില്‍ വീണാല്‍ കൂടെ കൂട്ടി ലഹരി നല്കി കൂട്ടാളികള്‍ക്ക് പങ്കുവയ്ക്കുന്ന നരഭോജികളുടെ നാട് കൂടിയാണ് കേരളമെന്ന് ചേവരമ്പലം അടയാളപ്പെടുത്തുന്നു. വീട്ടിനുള്ളിലും റോഡിലും ട്രെയിനിലും ബസ്സിലും കാറിലും ഓട്ടോയിലും പാര്‍ട്ടി ആപ്പീസിലും വരെ പീഡനം ! തൊണ്ണൂറു വയസ്സുള്ള മുത്തശ്ശി മുതല്‍ മുട്ടിലിഴയുന്ന കുഞ്ഞിനു വരെ പീഡനം. ! റേപ്പില്‍ നിന്നും ഗ്യാങ്ങ് റേപ്പിലേയ്ക്ക് ട്രാക്ക് മാറിയ കേരളാമോഡല്‍ നവോത്ഥാനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button