COVID 19KeralaLatest NewsNewsIndia

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക: അടുത്ത രണ്ടുമാസം നിര്‍ണായകമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. അടുത്ത രണ്ടു മാസം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങള്‍ സംസ്ഥാനത്ത് പ്രതിഫലിക്കുന്നുണ്ടെന്നും എന്നാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

രാജ്യത്തെ മൊത്തം കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. വ്യാഴാഴ്ച സംസ്ഥാനത്ത് 22,182 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ രണ്ടായിരത്തിനു മകളിലാണ് കോവിഡ് കേസുകള്‍. കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആയിരത്തിനു മുകളിലും കോവിഡ് രോഗികളുണ്ട്. അതേസമയം മിസോറാം, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10,000 ആക്ടീവ് കേസുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button