Latest NewsNewsCrime

കൊവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു, വിഷാദ രോഗിയായി തീര്‍ന്ന ഭാര്യ കുഞ്ഞുങ്ങളുമായി ജീവനൊടുക്കാന്‍ തീരുമാനിച്ചു: ഒരു മരണം

വിഷാദരോഗിയായി തീര്‍ന്ന യുവതിക്ക് ജീവിതച്ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവാത്ത സ്ഥിതിയായിരുന്നു

ബംഗളൂരു: കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വിഷാദ രോഗത്തിനടിമയായ ഭാര്യ മക്കളുമായി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യ കുരുക്കില്‍ നിന്ന് എട്ടുവയസുകാരി മകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ പന്ത്രണ്ടുകാരി മരണത്തിന് കീഴടങ്ങി. യുവതി ഗുരുരതാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബംഗളൂരുവിലെ ദിബ്ബൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് വിഷാദരോഗിയായി തീര്‍ന്ന യുവതിക്ക് ജീവിതച്ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് ജീവിത സാഹചര്യങ്ങള്‍ മക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി മൂന്നു പേരും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അമ്മ പറഞ്ഞത് കേട്ട് കഴുത്തില്‍ കുരുക്കിട്ട പന്ത്രണ്ടുകാരിയുടെ മരണ വെപ്രാളം കണ്ട എട്ടു വയസുകാരി വീടിന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം കുട്ടിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പന്ത്രണ്ടുകാരി മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button