Latest NewsNewsIndia

ചികിത്സിക്കാൻ പണമില്ല: അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റില്‍

കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്

കോയമ്പത്തൂര്‍ : അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവത്തിൽ വണ്ണത്തമിഴ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പെരിയസാമി, സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്റ് പ്രഭു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാൻസർ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.

ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: മികച്ച ഭൂരിപക്ഷം നേടി ബിജെപി

ചികിത്സിക്കാൻ പണമില്ലാത്തതിന്നാലും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പെരിയസാമി വ്യക്തമാക്കി. ഇതിനായി പ്രഭുവിനെ സമീപിക്കുകയായിരുന്നുവെന്നും കുത്തിവെച്ചത് വേദനാ സംഹാരിയാണെന്നും പെരിയസാമി പറഞ്ഞു.

അതേസമയം, മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button