അന്തരിച്ച നടി സുകുമാരിയുടെ ഛായ തനിക്കുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നടി കൃഷ്ണപ്രഭ. രമേഷ് പിഷാരടിയാണ് ഇത് തന്നോട് ആദ്യമായി പറയുന്നതെന്നും അത് വലിയ അംഗീകാരമാണെന്നും കൃഷ്ണപ്രഭ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സുകുമാരിയമ്മയുടെ മാനറിസങ്ങൾ തനിക്ക് ചില സമയങ്ങളിൽ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുന്നു.
Also Read:കഴക്കൂട്ടത്ത് വാഹനാപകടം: മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
‘ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആര്‍ട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കല്‍പ്പന ചേച്ചി എന്നിവര്‍. രമേഷ് പിഷാരടിയാണ് ഒരിക്കല്‍ പറയുന്നത്, ‘നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ’ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടെയൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും. അത് വലിയൊരു ക്രെഡിറ്റാണ്. അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേര്‍ക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ നില്‍ക്കാന്‍ സാധിക്കണമെന്നും പല വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുമാണ് എന്റെ ആഗ്രഹം’, കൃഷ്ണപ്രഭ പറഞ്ഞു.
2008ല്‍ മോഹന്‍ലാല്‍ ചിത്രം മാടമ്പിയിലൂടെയാണ് കൃഷ്ണപ്രഭ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നത്. സിനിമയിലെത്തി പത്തു വര്‍ഷം കവിഞ്ഞിരിക്കുകയാണ്. നിരവധി മികച്ച സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചുവെന്ന് നടി പറയുന്നു.
Post Your Comments