Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: സൗദിയിലെ വിമാനത്താവളങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾ നൽകിയിരിക്കുകയാണ് സൗദി അറേബ്യ. മാസ്‌കും സാമൂഹിക അകലവും ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിലാണ് സൗദി ഇളവ് അനുവദിച്ചിരിക്കുന്നത്. പുതിയ ഇളവുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read Also: ഇവർ റെയിൽവേയുടെ അഭിമാനം: ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്‌‌പ്രസിനെ മണ്ണിടിച്ചിലിൽനിന്ന് രക്ഷിച്ച് യുവാക്കൾ

പൊതുസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധമില്ല. ഓഡിറ്റോറിയങ്ങളിൽ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിയന്ത്രണം ഒഴിവാക്കി.

സൗദിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം കോവിഡ് വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് മാത്രമാണ്. അതേസമയം തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങൾക്കായുള്ള തവക്കൽനാ ആപ്പ് കാണിക്കണമെന്നാണ് നിർദ്ദേശം.

Read Also: കാറില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം: കാറിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുത്തു

മക്ക, മദീന പള്ളികളിൽ മുഴുവൻ പേരെയും പ്രവേശിപ്പിക്കാനും സൗദി അറേബ്യ അനുമതി നൽകി. ഞായറാഴ്ച്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. മക്കയിലും മദീനയിലും പള്ളികളിൽ ഭക്തർക്ക് ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇനി മുതൽ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികൾക്കും സന്ദർശകർക്കും പള്ളികളിൽ പ്രവേശിക്കാം. രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാർ അധികൃതർ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button