Latest NewsNewsIndia

നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടൽ: യുവതികൾ ഉൾപ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ

ലക്നൗ: നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘം പോലീസ് പിടിയിൽ. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28) എന്നിവരെയാണ് യുപിയിലെ ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം ഇതുകാണിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ രീതി. ഓൺലൈൻ വെബ്സൈറ്റ് വഴി അശ്ലീല വിഡിയോ ചാറ്റ്, ലൈവ് പോൺ തുടങ്ങിയവയായിരുന്നു സംഘത്തിന്റെ രീതി.

അശ്ലീലവിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്‌കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുജറാത്തിലെ രാജ്‌കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടിയത്. വിഡിയോ കോളിനിടെ, നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇതുകാണിച്ച് പണംതട്ടുകയുമായിരുന്നു.

അജിത് ആദ്യം വിവാഹം കഴിച്ചത് സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്ന്: അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍

മിനിറ്റിന് 234 രൂപ വിഡിയോ കോളിനായി ഈടാക്കിയായിരുന്നു ഇവരുടെ തുടക്കം. ഈ പണത്തിന്റെ പകുതി യോഗേഷിനും സപ്നയ്ക്കും ലഭിച്ചിരുന്നു. പിന്നീട്, ഇവർ സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും ആളുകൾക്ക് നേരിട്ട് മൊബൈൽ നമ്പർ നൽകി വിഡിയോ കോൾ ചെയ്യുകയുമായിരുന്നു. രാജ്നഗറിൽ ആഡംബര ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് ഇതിനായി മൂന്നു യുവതികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു.

യോഗേഷിന്റെയും സപ്നയുടെയും പേരിലുള്ള എട്ടു ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയെന്നും ഇതിൽ നാല് അക്കൗണ്ടുകളിലായി 3.6 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിംകാര്‍ഡുകള്‍ മാറ്റിമാറ്റി ഉപയോഗിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button