KottayamLatest NewsKeralaNattuvarthaNews

രോഹിത് വെമുല ജീവന്‍ വെടിഞ്ഞത് എന്തിനെന്ന് ഇപ്പോള്‍ മനസിലാകുന്നു, നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ദീപ

ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: തന്റെ ആരോഗ്യസ്ഥിതി ഓരോനിമിഷവും അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും മരണം പോലും സംഭവിക്കാമെന്നും മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം നടത്തി വരുന്ന ഗവേഷക ദീപ പി മോഹനന്‍. കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഈ നിരാഹാര സമരത്തിലൂടെ തനിക്ക് ജീവഹാനി സംഭവിച്ചാല്‍ അതിന് പരിപൂര്‍ണ്ണ ഉത്തരവാദികള്‍ വൈസ് ചാന്‍സിലര്‍ സാബു തോമസ്, ഐഐയുസിഎന്‍എന്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, റിസര്‍ച്ച് ഗൈഡ് ഡോ. രാധാകൃഷ്ണന്‍ ഇ.കെയും ഈ ഭരണകൂടവും മാത്രമായിരിക്കുമെന്ന് ദീപ തുറന്ന കത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവന്‍ വെടിഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നുണ്ടെന്നും ദീപ പറയുന്നു.

നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും അവര്‍ പറഞ്ഞു. തോറ്റ് പോയ ഒരുപാട് പേര്‍ക്ക് വേണ്ടി തനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ജീവിതം സമരം തന്നെയാണെന്നും ദീപ പറയുന്നു. 2011ല്‍ ആണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും ആരംഭിച്ചെങ്കിലും ദളിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button