Latest NewsNewsInternational

ക്യാച്ച് കൈവിട്ട ഹസൻ അലിയുടെ ഇന്ത്യാക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യും:വധഭീഷണിയും സൈബർ ആക്രമണവും

ദുബായ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരം ഹസൻ അലിയുടെ ഭാര്യയ്ക്ക് വധഭീഷണി മുഴക്കി പാക് ആരാധകർ. മത്സരത്തിൽ നിർണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയ്ക്കെതിരെയാണ് ബലാത്സംഗഭീഷണിയും വധഭീഷണിയും ഉയർന്നത്. മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഹസൻ അലി, പത്തൊമ്പതാം ഓവറിൽ ഓസീസിനെ ജയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്‍റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ.

ഹസന്‍ അലി ക്യാച്ച്‌ വിട്ടത് ഇന്ത്യക്കു വേണ്ടിയാണെന്നും ക്യാച്ച്‌ വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി ആരോപണങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ചിലർ ഭീഷണിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയിലുള്ള അസഭ്യ വർഷം തുടരുകയാണ്.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

മത്സരത്തിൽ ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറുകയായിരുന്നു. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് ക്യാച്ച് നഷ്ടമാകുകയായിരുന്നു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഹസന്‍ അലിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button