Latest NewsKeralaNews

അഞ്ജന-അന്‍സി മോഡലുകളുടെ മരണം നടന്ന രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന് സൂചന

ഹോട്ടലുടമ മോഡലുകളെ വിഐപിക്ക് പരിചയപ്പെടുത്തി

കൊച്ചി : മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ഒരു വിഐപി ഉണ്ടെന്ന് സൂചന. സിനിമ നടനാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം പക്ഷേ പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടം നടന്ന നവംബര്‍ ഒന്നിനു രാത്രി അന്‍സി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തില്‍ ഓടിച്ച ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാള്‍ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്.

Read Also : രാവണന്റെ പുഷ്പകവിമാനം സത്യമോ മിഥ്യയോ? ഗവേഷണത്തിനൊരുങ്ങി ശ്രീലങ്ക; ഇന്ത്യയുടെ സഹായം തേടും

ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലില്‍നിന്നു കാറില്‍ അമിതവേഗത്തില്‍ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. കേസില്‍ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാന്‍ ഹോട്ടലുടമയുടെ മൊഴിയെടുക്കണം.

ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങള്‍ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പര്‍ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതില്‍, പാര്‍ക്കിങ് ഏരിയ, ഡിജെ പാര്‍ട്ടി ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍തന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസില്‍ ഏറെ പ്രാധാന്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button