KollamLatest NewsKeralaNattuvarthaNews

‘ബാങ്കുദ്യോഗസ്ഥനായ മകനെ അവൾ തട്ടിയെടുത്തു’: ‘ആൾദൈവം’ തുഷാരയുടെ തട്ടിപ്പിൽ ശ്രീദേവിക്ക് നഷ്ടപ്പെട്ടത് അരക്കോടി രൂപ

കുണ്ടറ: ദേവീ ശക്തിയാർജിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തതെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കുണ്ടറ മാമ്പുഴ സ്വദേശി തുഷാര എന്ന ഹിന്ദുജയുടെ തട്ടിപ്പിൽ വീട്ടമ്മയായ ശ്രീദേവിക്ക് നഷ്ടമായത് അരക്കോടിയോളം രൂപയാണ്. മാതാപിതാക്കളായ ശ്രീധരൻ, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് വീട്ടമ്മയായ ശ്രീദേവി പരാതി നൽകിയിരിക്കുന്നത്.

നടുവേദനയാൽ വലയുന്ന വീട്ടമ്മയുമായി യുവതി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വിശ്വാസ്യത നേടിയെടുക്കുകയുമായിരുന്നു. ‘ദേവിക്ക്’ ഇരിക്കാൻ ക്ഷേത്രം നിർമ്മിച്ച് ചില നാടൻ ചികിത്സകൾ നടത്തിയാൽ നടുവേദന എന്നെന്നേക്കുമായി മാറുമെന്നായിരുന്നു ഇവർ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ദേവിയെ കുടിയിരുത്താൻ ക്ഷേത്രം നിർമ്മിക്കാനായി 7 ലക്ഷം രൂപ ഇവർക്ക് നൽകി.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

ശേഷം, ദേവിക്ക് സ്വർണം അണിയണമെന്ന് ഇവർ വീട്ടമ്മയോട് ആവശ്യപ്പെട്ടു. 10 ലക്ഷം രൂപയും പിന്നീട് സ്വർണവും പുത്തൻ കാറും ഇവർ തട്ടിയെടുത്തു. സ്വർണം തിരികെ ചോദിച്ചപ്പോൾ ‘ദേവി’യോടു സ്വർണം ആവശ്യപ്പെടരുതെന്നായിരുന്നു യുവതി നൽകിയ മറുപടി. നൽകിയ സ്വർണം ചോദിച്ചാൽ ദേവി കോപിക്കുമെന്നും ഇവർ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ദേവിയുടെ ശക്തി ആർജിക്കാൻ പുതിയ കാറും ഇവരെ കൊണ്ട് വാങ്ങിപ്പിച്ചു. പിന്നീട് മധുരയിലെ പ്രശസ്തമായ സ്കൂളിന്റെ ശാഖ കൊല്ലത്തു തുടങ്ങാനെന്നു പറഞ്ഞു 30 ലക്ഷം രൂപ കൂടി വാങ്ങി.

പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വീട്ടമ്മയുടെ തലയിൽ തേങ്ങ കൊണ്ട് ഇടിക്കുകയും മുടിക്കു കുത്തിപ്പിടിച്ചു മർദിച്ചു എന്നാണു വീട്ടമ്മ പരാതിയിൽ വ്യക്തമാക്കുന്നത്. സ്വർണവും പണവും കൂടാതെ തന്റെ ബാങ്കുദ്യോഗസ്ഥനായ മകനെയും അവർ തട്ടിയെടുത്തുവെന്നാണ് ശ്രീദേവി പരാതിയിൽ പറയുന്നത്.

Also Read:നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഐടിഐകളില്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

‘സ്വത്തുക്കളെല്ലാം എന്റെ മകന്റെ പേരിലേക്ക് എഴുതാൻ ദേവി പറഞ്ഞു. നിർബന്ധപൂർവ്വം എല്ലാം മകന്റെ പേരിൽ അവർ എഴുതിപ്പിച്ചു. വീടും മകന്റെ പേരിലേക്ക് എഴുതാൻ പറഞ്ഞു. അതിനു ഭർത്താവ് സമ്മതിച്ചില്ല. അതോടെ അവൾ എന്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതോടെ എനിക്ക് ഭയമായി. എന്റെ കുടുംബത്തെ ഇല്ലാതാക്കാൻ അവൾ കച്ചകെട്ടി ചെയ്തതാണ് ഇതെല്ലാം. നിനക്കെതിരെ നിന്റെ മകനെ ഞാൻ ഇറക്കും. അവളെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ എന്റെ മകനെ കൊന്നുകളയുമെന്ന് അവൾ ഭീഷണിപ്പെടുത്തി’, ശ്രീദേവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button